Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം

Last Updated:

ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.

കൊല്ലം: താമര ചിഹ്നത്തിൽ മത്സരിച്ച സി പി എം മുൻ ഏരിയ സെക്രട്ടറി പി എസ് സുമന് കൊല്ലത്ത് ജയം. കൊല്ലം ഏരൂർ പഞ്ചായത്തിൽ നിന്നുമാണ് പി എസ് സുമൻ ജനവിധി തേടിയത്. സി പി എം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി ആയിരുന്നു.
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുമൻ വിജയം നേടിയത്. സി പി എം വിട്ട് ബി ജെ പിയിൽ എത്തിയ സുമൻ ഇത്തവണ ജനവിധി തേടിയത് താമര ചിഹ്നത്തിൽ ആയിരുന്നു.
You may also like:Kerala Local Body Election 2020 | പുതുപ്പള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സി പി എമ്മിന്റെ മുഖമായിരുന്നു സുമൻ. സി പി ഐ നേതാവും പുനലൂർ മുൻ എം എൽ എയുമായ പി കെ ശ്രീനിവാസന്റെ മകനാണ് സുമൻ. സി പി ഐ മുൻ എം എൽ എ കൂടിയായ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ.
advertisement
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം
Next Article
advertisement
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും  സ്കൂട്ടറുമായി കാമുകി മുങ്ങി
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും സ്കൂട്ടറുമായി കാമുകി മുങ്ങി
  • വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനെത്തിയ യുവതി സ്കൂട്ടർ തട്ടിയെടുത്ത് മുങ്ങി.

  • കാമുകന്റെ ചെലവിൽ മാളിൽ സമയം ചെലവഴിച്ച യുവതി, വാഷ്റൂമിൽ പോയപ്പോൾ സ്കൂട്ടർ കൊണ്ടുപോയി.

  • കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി; സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement