advertisement

Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം

Last Updated:

ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.

കൊല്ലം: താമര ചിഹ്നത്തിൽ മത്സരിച്ച സി പി എം മുൻ ഏരിയ സെക്രട്ടറി പി എസ് സുമന് കൊല്ലത്ത് ജയം. കൊല്ലം ഏരൂർ പഞ്ചായത്തിൽ നിന്നുമാണ് പി എസ് സുമൻ ജനവിധി തേടിയത്. സി പി എം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി ആയിരുന്നു.
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുമൻ വിജയം നേടിയത്. സി പി എം വിട്ട് ബി ജെ പിയിൽ എത്തിയ സുമൻ ഇത്തവണ ജനവിധി തേടിയത് താമര ചിഹ്നത്തിൽ ആയിരുന്നു.
You may also like:Kerala Local Body Election 2020 | പുതുപ്പള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സി പി എമ്മിന്റെ മുഖമായിരുന്നു സുമൻ. സി പി ഐ നേതാവും പുനലൂർ മുൻ എം എൽ എയുമായ പി കെ ശ്രീനിവാസന്റെ മകനാണ് സുമൻ. സി പി ഐ മുൻ എം എൽ എ കൂടിയായ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ.
advertisement
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement