കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്നാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്.
പാലം നിർമാണം നേരത്തെ പൂർത്തിയാക്കണമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് മൊബിലൈസേഷന് അഡ്വാൻസ് നൽകിയതെന്നും ഊരാളുങ്കൽസൊസൈറ്റിക്ക് നിയമസഭ സ്പീക്കറും ഇത്തരത്തിൽ മുൻകൂർ പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം.
ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ടും പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.