'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ
- Published by:Naseeba TC
- news18-malayalam
Last Updated:
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
തിരുവനന്തപുരം: കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന സിപിഎം(cpm) വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അമ്മ അനുപമ(Anupama S Chandran). മുൻ എസ് എഫ് ഐ നേതാവാണ് അനുപമ (Former SFI Leader). പാര്‍ട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. തന്റെ പരാതി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നേരിട്ട് വന്ന് പരാതി തന്നിട്ട് കാര്യമില്ലെന്നാണ് സിഡബ്ല്യുസി (CWC)പറഞ്ഞതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. കുഞ്ഞിനെ വീണ്ടെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കും. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുപമയുടെ പരാതിയില്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും CWC ജില്ലാ അധ്യക്ഷ അഡ്വ. പി സുനന്ദ ന്യൂസ് 18നോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തെങ്കില്‍ കോടതി വഴി മാത്രമേ ഇനി തിരികെ കിട്ടാന്‍ സാധ്യതയുള്ളൂവെന്നും സുനന്ദ ചൂണ്ടിക്കാട്ടി.
അനുപമയുടെ പരാതിയിൽ പിതാവും സി പി എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്, മാതാവ് സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
advertisement
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര് രജിസ്റ്റർ ചെയ്തത്.
ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
advertisement
പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 22, 2021 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ










