'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'; കൊച്ചിയുടെ സ്വന്തം വാട്ടര്‍മെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികള്‍

Last Updated:

കൊച്ചിയില്‍ നടക്കുന്ന ജി 20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എഴുത്തിയഞ്ചുപേരാണ് വാട്ടര്‍ മെട്രോ യാത്ര ആസ്വാദിച്ചത്.

കൊച്ചിയുടെ കായല്‍ക്കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് വാട്ടര്‍മെട്രോയിലൂടെ യാത്ര നടത്തി ജി 20 പ്രതിനിധികള്‍. കൊച്ചിയിൽ ജി 20 വർക്കിങ്‌ ഗ്രൂപ്പ് യോഗങ്ങൾക്കായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികളാണ് യാത്ര നടത്തിയത് . ചെറിയ ചാറ്റൽ മഴയുടെ കുളിരും പച്ചപ്പിന്റെ മങ്ങിയ കാഴ്ചകൾ കാണുന്നതു പോലെ വിന്‍ഡോ ഗ്ലാസിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളും അവർക്ക് പുതിയ അനുഭവമായി മാറി. ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനല്‍നിന്ന് വൈപ്പിനിലേക്കായിരുന്നു സംഘത്തിന്റെ യാത്ര.
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ വിദേശ പ്രതിനിധികള്‍ക്ക് സമ്മാനിച്ചത് കൊച്ചിയുടെ പുതിയ യാത്രാനുഭവം. സുരക്ഷ, അടിസ്ഥാന സൗകര്യം, യാത്രാനിരക്ക് എന്നിവയെല്ലാം സംഘത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തി. കൊച്ചിയില്‍ നടക്കുന്ന ജി 20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എഴുത്തിയഞ്ചുപേരാണ് വാട്ടര്‍ മെട്രോ യാത്ര ആസ്വാദിച്ചത്. 25 മിനിറ്റ്‌ യാത്രയാണ് പ്രതിനിധികൾക്കായി ഒരുക്കിയിരുന്നത്.
advertisement
വൈപ്പിനില്‍നിന്ന് റോ റോ സര്‍വീസില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക്. അവിടെനിന്ന് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡര്‍ ബസില്‍ ജൂതത്തെരുവിലെത്തിയ സംഘം സിനഗോഗും ഡച്ച് പാലസും സന്ദര്‍ശിച്ചശേഷമാണ് ഹോട്ടലിലേക്ക് മടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'; കൊച്ചിയുടെ സ്വന്തം വാട്ടര്‍മെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികള്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement