Gold Smuggling Case | സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി

Last Updated:

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്...

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി. യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബിൻസിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റബ്ബിൻസിനെ എൻഐഎ അറസ്റ്റു ചെയ്യുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ ഒളിവിലായിരുന്നെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞ രണ്ടു പേരിൽ ഒരാളായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ റബിൻസ് ഹമീദ്. കഴിഞ്ഞ ദിവസമാണ് റബിൻസ് ഹമീദിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ദുബായ് പൊലീസ് റബിൻസ് ഹമീദിനെ കൈമാറിയത്. ഇന്നു വൈകിട്ട് 4.20നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഹമിദീനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പുറതതിറക്കിയ പത്രകുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇദ്ദേഹത്തിന്‍റെ പങ്ക് കണ്ടെത്തിയതെന്നും എൻഐഎ പറയുന്നു.
advertisement
സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ റമീസ് കെ.ടി, ജലാൽ എ.എം എന്നിവരുമായി ചേർന്ന് ദുബായിൽ റബിൻസ് ആസൂത്രണം നടത്തിയിരുന്നതായും എൻഐ എ പറയുന്നു. ദുബായിൽനിന്ന് സ്വർണം വാങ്ങി നൽകിയത് ഇവരാണ്. ഇതേത്തുടർന്ന് ഹമീദിനെതിരെ എറണാകുളത്തെ എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗൃഹോപകരണങ്ങളുടെ മറവിൽ നയതന്ത്ര ബാഗേജിലൂടെ ഇയാൾ സ്വർണം കടത്തിയിരുന്നതായും എൻഐഎ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement