COVID 19| ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം

Last Updated:

ഹോം ക്വാറന്റൈനിൽ എന്നുവെച്ചാൽ സ്വന്തം വീട്ടിൽ പോവുക എന്നാണ് കരുതിയതെന്ന വിചിത്രമായ വിശദീകരണമാണ് അനുപം മിശ്ര നൽകിയത്.

കോവിഡ് നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. സബ് കളക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വകുപ്പുതല നടപടിക്കും കളക്ടർ ബി അബ്ദുൽ നാസർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഹോം ക്വാറന്റൈനിൽ എന്നുവെച്ചാൽ സ്വന്തം വീട്ടിൽ പോവുക എന്നാണ് കരുതിയതെന്ന വിചിത്രമായ വിശദീകരണമാണ് അനുപം മിശ്ര നൽകിയത്.
ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകള്‍ക്ക് അവധിയിലായിരുന്നു അനുപം മിശ്ര. യാത്ര കഴിഞ്ഞ് മാര്‍ച്ച് 18ന് തിരിച്ചെത്തി. തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]
ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26ന് ആരോഗ്യപ്രവര്‍ത്തകര്‍ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19 ന് തന്നെ അനുപം കാണ്‍പൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് കാണ്‍പൂരിലേക്ക് കടന്നത്.
advertisement
തുടര്‍ന്ന് കളക്ടര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കളവ് പറഞ്ഞു. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാണ്‍പൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്. അനുപം മിശ്രയ്ക്കെതിരെ നടപടിവേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം
Next Article
advertisement
യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പരിഹരിക്കപ്പെടുമെന്ന് സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പരിഹരിക്കപ്പെടുമെന്ന് സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
  • യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% അധിക തീരുവ അടുത്ത 8-10 ആഴ്ചകളിൽ പരിഹരിക്കപ്പെടും.

  • ഇന്ത്യയും യുഎസും തമ്മിൽ ഉയർന്ന താരിഫുകൾ കുറയ്ക്കാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

  • ഇന്ത്യൻ താരിഫുകൾ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ കുറയാൻ സാധ്യത

View All
advertisement