കെവി തോമസിന് സർക്കാരിൻ്റെ ക്രിസ്മസ് സമ്മാനം; 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു

Last Updated:

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കെ വി തോമസിന് പണം അനുവദിച്ചത്

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു.  ഇപ്പോൾ ബാക്കി തുക അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്.
ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെ വി തോമസ് കോൺ​ഗ്രസ് വിട്ടത്. പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെവി തോമസിന് സർക്കാരിൻ്റെ ക്രിസ്മസ് സമ്മാനം; 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു
Next Article
advertisement
ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം
ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം
  • കൂടരഞ്ഞിയിലെ 12 വയസ്സുകാരൻ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂര മർദനം ഏറ്റുവെന്ന് പരാതി ലഭിച്ചു.

  • ചെരുപ്പ് മാറി ഇട്ടതുമായി തർക്കം ഉണ്ടാകുകയും ഏഴാം ക്ലാസ് വിദ്യാർത്ഥി ഗുരുതരമായി മർദിക്കപ്പെട്ടു.

  • മർദനമേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി, രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

View All
advertisement