97 നോട്ട് ഔട്ട്; കേരളത്തിനായി സെഞ്ചുറി തികയ്ക്കുന്നതാരാകും?

Last Updated:
ദൈവത്തിന്റെ സ്വന്തം നാട് ഹർത്താലുകളുടെയും സ്വന്തം നാടാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 2018 അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഈ വർഷം കേരളത്തിൽ നടന്നത് 97 ഹർത്താലുകൾ. ഒരു കക്ഷികൾക്കും പരസ്പരം കുറ്റംപറയാൻ കഴിയാത്തവിധത്തിലാണ് ഹർത്താൽ കണക്ക്. ഒരു രാഷ്ട്രീയ കക്ഷിയും മോശക്കാരല്ലെന്ന് ചുരുക്കം. ഈ വർഷവും ഹർത്താലുകളിൽ മുന്നിൽ ബിജെപി തന്നെ. 26 ഹർത്താലുകളാണ് ഈ വർഷം ബിജെപി നടത്തിയത്. തൊട്ടുപിന്നിൽ 23 ഹർത്താലുകളുമായി യുഡിഎഫുണ്ട്. എൽഡിഎഫിന്റെ വകയായി 15 ഹർത്താലുകൾ നടന്നു. വ്യാപാരി വ്യവസായികൾ 11 ഹർത്താലുകളും നടത്തി. 2017ൽ ബിജെപി 41ഉം യുഡിഎഫ് 27ഉം എൽഡിഎഫ് 18ഉം ഹർത്താലുകളാണ് നടത്തിയത്.
ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് കേരളത്തിൽ ഈ വർഷം ഹർത്താൽ ഇന്നിങ്സ് പുരോഗമിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ കൂടാതെ മത്സ്യസംരക്ഷണ സമിതി, പൗരസമിതി, ജലസംരക്ഷണസമിതി, ദളിത് സംഘടനകളുടെ ഐക്യവേദി, ഹിന്ദുഐക്യവേദി, യാക്കോബായ സഭ, അയ്യപ്പധർമ്മസമിതി തുടങ്ങി വിവിധ സംഘടനകളും പ്രാദേശികമായി നാട്ടുകാർ വരെ ഹർത്താലാഹ്വാനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്.
advertisement
ഹർത്താൽ തന്നെ ഹർത്താലിന് കാരണമായ സന്ദർഭങ്ങളുമുണ്ട്. ഏപ്രിൽ 16ന് കശ്മീരിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനംചെയ്ത ഹർത്താലിൽ കടകൾ തകർത്തെന്ന് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ താനൂരിൽ വ്യാപാരി വ്യവസായികൾ തൊട്ടടുത്ത ദിവസം ബദൽ ഹർത്താൽ നടത്തിയത്. ആത്മഹത്യ, കൊലപാതകം, രാഷട്രീയ അതിക്രമങ്ങൾ, പൊലീസ് നടപടി എന്നിവയെല്ലാം ഹർത്താലിന് കാരണമായിട്ടുണ്ട്. ആത്മഹത്യയുടെ പേരിൽമാത്രം അഞ്ച് ഹർത്താലുകളാണ് നടന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
97 നോട്ട് ഔട്ട്; കേരളത്തിനായി സെഞ്ചുറി തികയ്ക്കുന്നതാരാകും?
Next Article
advertisement
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
  • തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു

  • പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ പേര്, ഐഡി നമ്പർ, കാരണം എന്നിവ ഓൺലൈനിൽ പരിശോധിക്കാം

  • തെറ്റായ കാരണത്താൽ പുറത്തായവർ ഇന്ന് തന്നെ ഫോം സമർപ്പിച്ചാൽ പേര് പട്ടികയിൽ ഉൾപ്പെടുത്താം

View All
advertisement