വിദ്യയുടെ സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജം; അന്വേഷണ സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി

Last Updated:

കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി.

കെ.വിദ്യ
കെ.വിദ്യ
വ്യാജസർട്ടിഫിക്കറ്റ് കേസിൽ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് കുരുക്ക് മുറുകുന്നു. കേസിൽ മെല്ലെപ്പോക്കെന്ന ആരോപണത്തിന് പിന്നാലെ അഗളി പൊലീസ് മഹാരാജാസ് കോളജിൽ നിന്നും അട്ടപ്പാടി കോളജിൽ നിന്നും വിവരങ്ങൾ തേടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം മഹാരാജാസ് കോളജിലെത്തി വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി. എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്, അസ്പയർ ഫെല്ലോഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ലോഗോയും സീലും ദുരുപയോഗപ്പെടുത്തിയായി സംശയിക്കുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലായിരുന്നു അട്ടപ്പാടി ഗവൺമെന്റ് കോളജിലെ മൊഴിയെടുപ്പ്. ഇവിടെയാണ് വിദ്യ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അഭിമുഖത്തിൽ പങ്കെടുത്തതിന് പിന്നാലെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയിരുന്നെന്നും തൊട്ടുപിന്നാലെ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നെന്നും കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പറഞ്ഞു.
advertisement
അതേസമയം വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിദ്യയുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്. വിദ്യക്കായി നാലിടങ്ങളിൽ ഇതിനോടകം പരിശോധന നടത്തിയെന്നും അന്വേഷണത്തിൽ മെല്ലെപോക്കില്ലെന്നുമാണ് അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ പ്രതികരണം. അതേസമയം, മാർക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷൊ നൽകിയ ഗൂഢാലോചനാ പരാതിയിൽ മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യയുടെ സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജം; അന്വേഷണ സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement