തിരുവനന്തപുരം: സ്വപ്ന സുരേഷ് താമസിച്ചിരുന്ന മുടൻവൻമുകളിലുള്ള ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറി ശിവശങ്കറെന്ന് വെളിപ്പെടുത്തൽ. റസിഡന്‍റ്സ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്റ്റേറ്റ് കാറിലാണ് ഐടി സെക്രട്ടറി ഫ്ലാറ്റിൽ വന്നിരുന്നതെന്നും റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹി ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസ് പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ ആയുധാക്കുന്നതിനിടെയാണ് ഐടി സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണം ഉയരുന്നു. സ്വർണക്കടത്ത് കേസ് പ്രതികളുമായി ഐടി സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് ബലമേകുന്നതാണ് റെസിഡന്‍റ് അസോസിയേഷൻ ഭാരവാഹിയുടെ വെളിപ്പെടുത്തൽ. 2018 വരെയാണ് സ്വപ്ന സുരേഷ് മുടവൻ മുകളിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
അങ്ങനെയാണ് സെക്യൂരിറ്റിയെ ഏർപ്പാടുത്തിയത്. ഇതിനുപിന്നാലെ സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റിയെ അടിച്ചു. പൊലീസിൽ വിവരമറിയിച്ചെങ്കിലും കേസെടുത്തില്ല.
പിന്നീട് സെക്യൂരിറ്റിയെ സ്വാധീച്ച് കേസ് ഒതുക്കി. ശിവശങ്കറിന്റെ വണ്ടിയിലാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആൾ പോയിരുന്നത്".
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.