advertisement

'കളിയാക്കുന്നവർക്ക് അസൂയ', ഇംഗ്ലീഷ് പ്രസംഗത്തിൽ മന്ത്രി ബിന്ദുവിനെയും ചിന്താ ജെറോമിനെയും പിന്തുണച്ച് ജോയ് മാത്യു

Last Updated:

''എന്തെങ്കിലും ഒരു കാര്യം കിട്ടുമ്പോൾ അതിന്റെ പിന്നാമ്പുറം ചിന്തിക്കാതെ എടുത്തുചാടി കമന്റടിക്കുന്നത് ഒരു കോംപ്ലക്സ് ആണ്. അതായത് ഒരാളെക്കൊണ്ട് കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോഴുണ്ടാകുന്ന അസൂയ, അതാണ്‌ ഇതിന്റെ പിന്നിലെ പ്രധാന കാരണം''

News18
News18
കോഴിക്കോട്: ഇംഗ്ലീഷിലുള്ള പ്രസംഗവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെയും ചിന്ത ജെറോമിനെയും കളിയാക്കുന്നതിനോട് താൻ എതിരാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ആളുകൾ ഏതുഭാഷയിൽ സംസാരിച്ചാലും അത് മറ്റുള്ളവർക്ക് മനസിലായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
”പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ആളുകൾക്ക് മനസിലായാൽ മതി. ചിന്ത ജെറോം പറയുന്നത് ആളുകൾക്ക് മനസിലായിട്ടുണ്ട്. മന്ത്രി ബിന്ദു പറഞ്ഞതും ആളുകൾക്ക് മനസിലായിട്ടുണ്ട്. തലയിൽ വെക്കുന്നത് വീടാണോ ഹോം ആണോ എന്ന് പറയുന്നതല്ല ഇവിടത്തെ വിഷയം. ഞാൻ എന്റെ ഭവനം എന്റെ കൂടെ കൊണ്ടുനടക്കുന്നു, അല്ലെങ്കിൽ എന്റെ തലയിൽ ചുമക്കുന്നു എന്നാണ് അതിന്റെ അർഥം. അതിന് പരിഹസിക്കേണ്ട കാര്യമില്ല. ഞാൻ തന്നെ ഇംഗ്ലീഷ് തപ്പിപിടിച്ചാണ്‌ സംസാരിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തവൻ പറയണ്ട. പക്ഷെ പരിശ്രമിക്കാം.
advertisement
നമ്മൾ ആരും ഇംഗ്ലീഷ് പ്രൊഫസർമാരല്ല, ബിന്ദു പ്രൊഫസർ ആണ്. എങ്കിലും തെറ്റില്ല. പഠിപ്പിക്കുന്ന ആളുകൾക്ക് സ്പോക്കൺ ഇംഗ്ലീഷിൽ പ്രാവീണ്യം വേണമെന്നില്ല. അവർ പറയാനുള്ള കാര്യം എന്തായാലും വ്യക്തമാക്കിയിട്ടുണ്ട്. സംസാരിച്ചപ്പോൾ അൽപം വിള്ളൽ സംഭവിച്ചു. അതിൽ പരിഹസിക്കേണ്ട കാര്യമില്ല. കളിയാക്കുന്നവർ കളിയാക്കട്ടെ. ഒരു ഭാഷ അറിയില്ലെന്ന് പറയുന്നത് ഒരു പരാധീനതയല്ല. അവർ രണ്ടുപേരും ഇംഗ്ലീഷ് പഠിച്ചവരാണെന്നുള്ളതാണ് ചിലരുടെയൊക്കെ പ്രശ്നം”- മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ
advertisement
ജോയ് മാത്യു പറഞ്ഞു.
സിനിമ പ്രവർത്തകരും കളിയാക്കലുകൾക്ക് ഇരയാകാറുണ്ടെന്നും കളിയാക്കുന്നവർക്ക് സിനിമാക്കാർ ആകാൻ കഴിയാത്തതിൽ അസൂയ ഉള്ളതുകൊണ്ടാണ് അവർ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ധാരാളം സിനിമ പ്രവർത്തകരും കളിയാക്കലുകൾക്ക് ഇരയാകാറുണ്ട്. നമ്മളൊക്കെ ഇംഗ്ലീഷ് അറിഞ്ഞിട്ടാണോ ജീവിക്കുന്നെ. ചിന്തയൊക്കെ വളരെ നന്നായി മലയാളത്തിൽ സംസാരിക്കുന്ന ആളുകൾ അല്ലേ. ആ രീതിയിൽ തന്നെ അവർ ഇംഗ്ലീഷിൽ സംസാരിച്ചുവെന്നേയുള്ളൂ. അതായത്, അവർ മലയാളത്തിൽ ചിന്തിച്ചിട്ട് പറഞ്ഞു. ചിന്ത ജെറോം ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചു (ചിരിക്കുന്നു ). എന്തെങ്കിലും ഒരു കാര്യം കിട്ടുമ്പോൾ അതിന്റെ പിന്നാമ്പുറം, ചിന്തിക്കാതെ എടുത്തുചാടി കമന്റടിക്കുന്നത് ഒരു കോംപ്ലക്സ് ആണ്. അതായത് ഒരാളെക്കൊണ്ട് കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോഴുണ്ടാകുന്ന അസൂയ, അതാണ്‌ ഇതിന്റെ പിന്നിലെ പ്രധാന കാരണം. സിനിമാക്കാരോടും ഇതുപോലെയുള്ള വിദ്വേഷം ഉണ്ട്. കാരണം അവർക്ക് സിനിമാക്കാർ ആകാൻ പറ്റാത്തതുകൊണ്ടുള്ള അസൂയ ആണ് കാണിക്കുന്നത്. ചിന്തയെയും മന്ത്രി ആർ ബിന്ദുവിനെയും കളിയാക്കുന്നതിനോട് ഞാൻ എതിരാണ്”- ജോയ് മാതു പറഞ്ഞു.
advertisement
ഇന്ത്യ ടുഡേയുടെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ ഇംഗ്ലീഷ് പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സ്ത്രീകൾക്ക് വീടിനെ തലയില്‍ ചുമന്നു നടക്കേണ്ടിവരുന്നുണ്ട്എന്നായിരുന്നു ബിന്ദു പ്രസംഗത്തിൽ പറഞ്ഞിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കളിയാക്കുന്നവർക്ക് അസൂയ', ഇംഗ്ലീഷ് പ്രസംഗത്തിൽ മന്ത്രി ബിന്ദുവിനെയും ചിന്താ ജെറോമിനെയും പിന്തുണച്ച് ജോയ് മാത്യു
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement