സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

Last Updated:
പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ  റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വധശ്രമവും ഗൂഢാലോചനയും ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം 2012ൽ ചാലക്കയം ടോൾഗേറ്റ് തകർത്ത കേസിൽ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു.
സുരേന്ദ്രനെ ഒരുമണിക്കൂർ പൊലീസിന് ചോദ്യംചെയ്യാനും കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിനുശേഷം സുരേന്ദ്രന് ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാം. ഇന്നു വൈകുന്നേരം 7മണിക്കകം  ചോദ്യം ചെയ്യാനാണ് ഉത്തരവ്. ജയിൽ മാറ്റത്തെക്കുറിച്ച് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വന്നശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സുരേന്ദ്രന് പിന്തുണയുമായി കോട്ടാരക്കര സബ്ജയിലിന് മുന്നിൽ പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തിയത്. സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ട് എന്നും പ്രൊസുക്യൂഷൻ പറഞ്ഞു. എന്നാൽ പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ വാദിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement