ഇന്നലകളില്‍ നിന്ന് ഇന്നത്തേക്ക്, പഴമയെ തേടി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വേറിട്ട പ്രദര്‍ശനം

Last Updated:

പഠന പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി പഴയ ഉപകരണങ്ങളുടെ പ്രദര്‍ശനം. ഇന്നലകളില്‍ നിന്ന് ഇന്നത്തേക്ക് എന്ന പാഠ്യ പദ്ധതിയുടെ ഭാഗമായ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക് വേറിട്ട കാഴ്ച്ചയായി.

പഴയ ഉപകരണങ്ങളുടെ പ്രദര്‍ശനം
പഴയ ഉപകരണങ്ങളുടെ പ്രദര്‍ശനം
പഴയ ഉപകരണങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. പുല്ലൂക്കര വിഷ്ണു വിലാസം യു പി സ്‌കൂളിലാണ് പഴയ ഉപകരണങ്ങളുടെ പ്രദര്‍ശനം നടന്നത്. ആറാം തരത്തിലെ അറബിക് പാഠപുസ്തകത്തിലെ ഒരു ഭാഗമായ ഇന്നലകളില്‍ നിന്ന് ഇന്നതേക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട് പഴയകാലത്തെ വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയത്.
താളിയോല ഗ്രന്ഥങ്ങള്‍, പീരങ്കി ഉണ്ട, തട്ടകോല്‍, കൂവ പൊടി ഉണ്ടാക്കുന്ന ഇരുമ്പ് ഉപകരണം, പെട്രോമേക്‌സ്, തീ ഉണ്ടാക്കുന്ന കല്ല്, വിവിധ അളവ് പാത്രങ്ങള്‍, ആഭരണപെട്ടികള്‍, വെത്തിലപ്പെട്ടി, റേഡിയോകള്‍, ടീവി, ഫാക്‌സ് മെഷീന്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് സ്‌കൂളില്‍ നടത്തിയത്. ഇതിൻ്റെ പേരുകളെല്ലാം അറബിയിലും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പരിചിതമല്ലാത്ത പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം ഏറെ കൗതുകമായി. ഇത്തരം പ്രദര്‍ശനങ്ങളിലൂടെ പാഠ ഭാഗങ്ങള്‍ ഗ്രഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പം സാധിക്കുമെന്ന് അധ്യാപകര്‍ പറയുന്നു. പ്രദര്‍ശനം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകർ ഒന്നിച്ചു ചേർന്നാണ് പഴയ കാല ഉപകാരണങ്ങളുടെ പ്രദർശനം ഒരുക്കിയത്. പഴമയുടെ ഉപകരണങ്ങൾ ഒരിക്കൽ പോലും കാണാത്ത കുരുന്നുകളെക്കാൾ ആവേശമായിരുന്നു പഴമയിലേക്ക് തിരുച്ചുപോയ അധ്യാപകരുടെ സന്തോഷം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇന്നലകളില്‍ നിന്ന് ഇന്നത്തേക്ക്, പഴമയെ തേടി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വേറിട്ട പ്രദര്‍ശനം
Next Article
advertisement
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
  • ഐസിസി വനിതാ ലോകകപ്പ് 13ാം പതിപ്പിന് ഇന്ന് തുടക്കമാകും, എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്.

  • ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ തവണ വനിതാ ലോകകപ്പ് കിരീടം നേടിയ ടീം, ഏഴ് തവണ വിജയിച്ചു.

  • ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കന്നി കിരീടം ലക്ഷ്യമിടുന്നു.

View All
advertisement