മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

Last Updated:

വനം, എക്സൈസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. കരുണാകരന്‍, ആന്റണി മന്ത്രിസഭകളിലായി നാലുതവണ മന്ത്രിയായിരുന്നു. വനം, എക്സൈസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്ന് നാല് തവണ നിയമസഭംഗമായ കടവൂര്‍ ശിവദാസന്‍ ആര്‍എസ്പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. മൃതദേഹം ഇന്ന് പകല്‍ കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് കൊല്ലം മുളവുകാട് ശ്മശാനത്തില്‍.
Also  Read: ദീപ നിശാന്തിന്‍റെ കവിതാ വിവാദം; കോളജ് പ്രിന്‍സിപ്പല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
1980, 1982 വര്‍ഷങ്ങളില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു ജയിച്ച വ്യക്തിയാണ് കടവൂര്‍ ശിവദാസന്‍. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു.
advertisement
ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്, ഷാജി ശിവദാസന്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement