Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി

Last Updated:

പരിപാടിയിൽ ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെയാണ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാചരണം ഗവർണർ ഇല്ലാതെ സെക്രട്ടേറിയറ്റിൽ നടത്താൻ കൃഷിവകുപ്പ് തീരുമാനിച്ചത്

രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിന്ന്
രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിന്ന്
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന സർക്കാർ പരിപാടിയിൽ നിന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഒഴിവാക്കി. പരിപാടിയിൽ ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെയാണ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാചരണം ഗവർണർ ഇല്ലാതെ സെക്രട്ടേറിയറ്റിൽ നടത്താൻ കൃഷിവകുപ്പ് തീരുമാനിച്ചത്.
ഇതും വായിക്കുക: എത്രപേരാണ് മരിക്കുന്നത്? ഈ വർഷമെങ്കിലും പൊതുസ്ഥലത്തോ റോഡരികിലോ മരങ്ങൾ നടരുത്; വിനോയ് തോമസ്
സംസ്ഥാന കൃഷി വകുപ്പിന്റെ പരിപാടിയാണ് ഗവർണർ ഇല്ലാതെ നടത്താൻ തീരുമാനിച്ചത്. ചടങ്ങിൽ ആർഎസ്എസുകാർ ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചിരുന്നു. ഇതോടെ പരിപാടി ഗവർണറുടെ സാന്നിധ്യമില്ലാതെ സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയായിരുന്നു.
ഇതും വായിക്കുക: തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ 'അന്ത്യനാൾ മത്സ്യം'; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ?
അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്കാരരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ന്യൂസ് 18നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement