KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഹർജി ഏപ്രിൽ 5 ലേക്ക് മാറ്റി

Last Updated:

ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട്  ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ കെഎസ്ഐഡിസിക്കെതിരായ (KSIDC)  അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒ (SFIO)യോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട്  ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു.
അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി  ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.
കമ്പനി എന്നു പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ്. എക്സലോജിക് ,സി.എം.ആർ.എൽ ,കെ.എസ്.ഐ.ഡി.സി എന്നി മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണമെന്ന് എ.എസ്.ജി വ്യക്തമാക്കി.
സി.എം.ആർ.എല്ലിന്റെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി. സി യുണ്ടെന്ന് കോടതി കണ്ടെത്തി. ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെ.എസ്.ഐ.ഡി.സിയോട് പറഞ്ഞ കോടതി അന്വേഷണം തുടരാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഹർജി ഏപ്രിൽ 5 ലേക്ക് മാറ്റി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement