കല്ലിന് ചായം പകർന്നപ്പോൾ നാട്ടുകാർക്ക് കൗതുകമായി തൂലികയിൽ ജനിച്ച കരിമ്പാറ കൊമ്പൻ

Last Updated:

ഈ കൊമ്പൻ എഴുന്നേറ്റ് നടക്കില്ല. ഇവന് പനമ്പട്ടയും വെള്ളവും വേണ്ട. കാരണം ഇത് കല്ലിൽ തീർത്ത ആനയാണ്.

ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
മുണ്ടൻ തുരുത്ത് റോഡിലെ പാട ശേഖരത്തിനരികിൽ പണ്ടുകാലം മുതൽ ഉണ്ടായിരുന്ന കല്ലിന് ചായം നൽകി മിനുക്കിയപ്പോളാണ് ഒർജിനലിനെ വെല്ലുന്ന ആന കൊമ്പനായി അത് മാറിയത്. കാലുകൾ മടക്കി കൊമ്പുകൾക്ക് ഇടയിൽ തുമ്പിക്കൈ തിരുകിയുള്ള ഇവൻ്റെ കിടപ്പുകണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്ന് പോകും. ഈ കൊമ്പൻ എഴുന്നേറ്റ് നടക്കില്ല. ഇവന് പനമ്പട്ടയും വെള്ളവും വേണ്ട. കാരണം ഇത് കല്ലിൽ തീർത്ത ആനയാണ്.
കൂവപ്പടി പഞ്ചായത്തിലെ ആലാട്ട് ചിറയിൽ മുണ്ടൻ തുരുത്ത് പാടശേഖരത്തോട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പാറകെട്ടിന് ചായം പകർന്നപ്പോഴാണ് പാറ കരിവീരൻ ആയി മാറിയത്. ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
സുഹൃത്തിൻ്റെ ആവശ്യ പ്രകാരമാണ് കരിമ്പാറയ്ക്ക് ചായം നൽകി കരിവീരൻ ആക്കിയതെന്ന് ചിത്രകാരൻ ജയൻ പറയുന്നു. പാറയുടെ ഒറിജിനൽ കളർ കളയാതെയാണ് ഈ കരിവീരനെ ഉണ്ടാക്കിയത്. ഒരു കളറിൽ തന്നെയാണ് ഇതിൻ്റെ പണി മൊത്തം ചെയ്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കല്ലിന് ചായം പകർന്നപ്പോൾ നാട്ടുകാർക്ക് കൗതുകമായി തൂലികയിൽ ജനിച്ച കരിമ്പാറ കൊമ്പൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement