advertisement

വിത്തൂട്ട് പദ്ധതി; മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി അങ്കമാലിയിൽ

Last Updated:

വനത്തിനകത്ത് തന്നെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയാണ് വീത്തൂട്ട് പദ്ധതിയുടെ ലക്ഷ്യം.

The Veethoot project was inaugurated by MLA Roji M. John.
The Veethoot project was inaugurated by MLA Roji M. John.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് വീത്തൂട്ട്. പദ്ധതിയുടെ ഉദ്ഘാടനം ഒലിവേലിച്ചിറയിൽ റോജി എം. ജോൺ എം. എൽ. എ. നിർവ്വഹിച്ചു. വാഴച്ചാൽ ഡിഎഫ്ഒ സുരേഷ് ബാബു ഐ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഒലിവേലിച്ചിറ വനംസംരക്ഷണസമിതി അംഗങ്ങൾ, ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വനത്തിനകത്ത് തന്നെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയാണ് ലക്ഷ്യം. വനാന്തർഭാഗങ്ങളിൽ പ്ലാവ്, മാവ്, ആഞ്ഞിലി, ഞാവൽ തുടങ്ങിയ ഫലവൃക്ഷ വിത്തുകൾ വിതച്ച് വളർത്തുകയാണ് വീത്തൂട്ട് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിലെ കുട്ടികളുമായി റോജി എം. ജോൺ എംഎൽഎയും ഡിഎഫ്ഒയും സംവദിച്ചു.
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ്, സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആൻ, മൂക്കന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. മൈക്കിൾ, സിജി ജിജു, മുൻ പ്രസിഡൻ്റ് ടി. എം. വർഗീസ്, അതിരപ്പിള്ളി റേഞ്ച് ഓഫീസർ വി. ജെ. ജിഷ്‌മ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ജെ. ശിവരാമൻ ഒലിവേലിച്ചിറ വനം സംരക്ഷണ സമിതി പ്രസിഡൻ്റ് കെ. ടി. ഷാജു, ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ജിതിൻ നായർ, വാഴച്ചാൽ ഡിവിഷൻ കോ-ഓർഡിനേറ്റർ കെ. ആർ. രാജീവ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ സുരയ്യ ബഷീർ, പി. വി. അജയകുമാർ, പി. എം. നിവിൻ, അഞ്ജു സോമൻ എന്നിവർ പ്രസംഗിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വിത്തൂട്ട് പദ്ധതി; മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി അങ്കമാലിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement