പ്രഭാവതി അമ്മയുടെ പോരാട്ടം ജയിച്ചു; പക്ഷേ നടപ്പാതയിലെ 'കുറ്റി' പരിഹാരമോ അതോ പുതിയ പ്രതിബന്ധമോ?
Last Updated:
നടപ്പാതയിലെ തടസ്സങ്ങൾ ഭിന്നശേഷിക്കാർക്ക് തിരിച്ചടിയാകുമോ?
നടപ്പാതയിലേക്ക് അതിക്രമിച്ചുകയറി ഓടുന്ന ഇരുചക്രവാഹനങ്ങൾ സ്ഥിരം കാഴ്ചയായപ്പോൾ എരഞ്ഞിപ്പാലത്ത് എഴുപത്തിമൂന്നുകാരി പ്രഭാവതി വഴിയിൽ വട്ടം നിന്നതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതും ഈ അടുത്ത കാലത്താണ്. പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ നാടൊന്നാകെ അറിഞ്ഞപ്പോൾ പ്രതികരണങ്ങൾ പലരീതിയിലായി. ഒടുവിൽ നടപ്പാതയ്ക്ക് നടുവിൽ കുറ്റിനാട്ടി പൊതുമരാമത്തുവകുപ്പ് പരിഹാരം കണ്ടു.
എന്നാൽ, ഇങ്ങനെ വഴിതടയുന്നതല്ല പരിഹാരമെന്ന് നേരത്തേ തന്നെ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞതാണ്. 2023 ജൂണിലായിരുന്നു സംഭവം. മാവൂർ റോഡിലെ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനും ഭിന്നശേഷി കമ്മിഷണറേറ്റും കേസെടുത്തു. ഇതോടെ കോർപ്പറേഷൻ ഇടപെട്ട് കുറ്റികൾ മാറ്റുകയായിരുന്നു.
മാവൂർ റോഡ് നടപ്പാതയിൽ 50 മീറ്റർ ഇടവിട്ട് അഞ്ച് കുറ്റികൾ വിതമാണ് മുൻപേ സ്ഥാപിച്ചിരുന്നത്. വീൽച്ചെയർ പോകാനുള്ള സൗകര്യത്തിനായി ഇതിൽ ഓരോ കുറ്റികളായിരുന്നു മാറ്റിയത്. രണ്ടുവർഷത്തിനിപ്പുറം ഇതേകാര്യമാണ് പൊതുമരാമത്തുവകുപ്പ് ചെയ്തിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇതുവഴി പോകാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു. എന്തായാലും പ്രഭാവതി അമ്മയുടെ പ്രതികരണം നടപ്പാതകാർക്ക് ആശ്വാസം നൽകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 28, 2026 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പ്രഭാവതി അമ്മയുടെ പോരാട്ടം ജയിച്ചു; പക്ഷേ നടപ്പാതയിലെ 'കുറ്റി' പരിഹാരമോ അതോ പുതിയ പ്രതിബന്ധമോ?










