ലക്കിടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു; പൊലീസിനെ വെള്ളപൂശുന്ന റിപ്പോർട്ടെന്ന് സി.പി ജലീലിന്റെ ബന്ധുക്കൾ

Last Updated:

ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂർണമായ റിപ്പോർട്ടാണിതെന്നും ജലീലിൻ്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു.

കൽപറ്റ: വയനാട് ലക്കിടി മാവോയിസ്റ്റ് വെടിവയ്പ് സംബന്ധിച്ച മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു. മുൻ ജില്ലാ കളക്ട്ടർ എ.ആർ അജയകുമാറാണ് 250  പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സി.പി ജലീലിന്റെ ബന്ധുക്കൾ ആരോപിച്ചു.
പൊലീസിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് മജിസ്റ്റീരിയൽ റിപ്പോർട്ട്. വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് ഗൂഡാലോചനയില്ലെന്നാണ് ല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും  മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂർണമായ റിപ്പോർട്ടാണിതെന്നും ജലീലിൻ്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു.  റിപ്പോർട്ട് കൽപ്പറ്റ ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്. ഏഴ് മാസത്തോളം റിപ്പോർട്ട് സമർപ്പിക്കാതെ മറച്ച് വെക്കുകയായിരുന്നു. രണ്ട് പേർ വെടിവച്ചു വെന്ന ആദ്യ റിപ്പോർട്ടിനെ തള്ളികളയുന്ന താണ് ഫോറൻസിക്ക് റിപ്പോർട്ട്. മാത്രമല്ല ഫോറൻസിക്ക് റിപ്പോർട്ടിൽ ജലീൽ വെടി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ജലീലിന്റെ സഹോദരൻ സി.പി. റഷീദ് പറഞ്ഞു.
advertisement
2019 മാർച്ച് 6നാണ് വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വെച്ച് ജലീൽ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറൻസിക് ലാബ് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മറച്ച് വെച്ച പൊലീസ്, സർവ്വീസ് തോക്കുകൾ തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് എടുത്തതും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്കിടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു; പൊലീസിനെ വെള്ളപൂശുന്ന റിപ്പോർട്ടെന്ന് സി.പി ജലീലിന്റെ ബന്ധുക്കൾ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement