നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്
Last Updated:
നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരി ഭർത്താവ് ദേവരാജൻ. ബാങ്ക് നിരന്തരം ഫോണിൽ വിളിച്ച് പണം അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. വീട് വിൽക്കുന്നത് തടയാൻ ചന്ദ്രന്‍റെ അമ്മ ശ്രമിച്ചിരുന്നെന്നും ഇതിന്‍റെ പേരിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നും ദേവരാജൻ ന്യൂസ് 18നോട് പറഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, ബന്ധുവായ ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ, വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ താനല്ലെന്നും ചന്ദ്രന്‍ പറഞ്ഞു. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും സംസ്‌കാരചടങ്ങുകള്‍ നെയ്യാറ്റിൻകരയിലെ വീട്ടുവളപ്പില്‍ നടന്നു.
advertisement
അതേസമയം, നെയ്യാറ്റിൻകര ആത്മഹത്യയിൽ ഇടനിലക്കാരുടെയും റിയൽ എസ്റ്റേറ്റ് ലോബിയുടെയും പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വീടും സ്ഥലവും വാങ്ങാമെന്ന് സമ്മതിച്ച് വിലയുറപ്പിച്ചയാളും ഇടനിലക്കാരനും അവസാനനിമിഷം പിന്മാറിയതോടെയാണ് ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2019 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്


