കോവിഡ് കാലത്തെ ക്ഷേത്രപ്രവേശനം: കൊമ്പ് കോർത്ത് മലബാർ ദേവസ്വം ബോർഡും ക്ഷേത്ര സംരക്ഷണ സമിതിയും 

Last Updated:

സർക്കാർ ധൃതി പിടിച്ച് ഭക്തരെ പ്രവേശിപ്പിക്കുന്നത് വരുമാനം ലക്ഷ്യമിട്ടാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി

കോഴിക്കോട്: കോവിഡ് കാലത്ത് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് മലബാർ ദേവസ്വം ബോർഡും ക്ഷേത്ര സംരക്ഷണ സമിതിയും തുറന്ന പോരിൽ. കാണിക്കയിൽ കണ്ണ് നട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയതെന്ന് സമിതി അധ്യക്ഷൻ. എന്നാൽ വിശ്വാസികളുടെ കാര്യം നോക്കാൻ സമിതിയെ ആരും നിയോഗിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.
ക്ഷേത്രങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിശ്വാസികൾക്ക് പ്രവേശനം. ആരാധനാലയങ്ങളിൽ വിശ്വസികളെ പ്രവേശിപ്പിക്കണമെന്ന് തുടക്കത്തിൽ നിലപാട് സ്വീകരിച്ച ക്ഷേത്ര സംരക്ഷണ സമിതി പിന്നീട് മലക്കം മറിഞ്ഞു.
TRENDING:Anju P Shaji Death Case| വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ചപറ്റിയെന്ന് എം.ജി സര്‍വകലാശാല വി.സി[NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
വിശ്വാസികളെ ഇപ്പോൾ പ്രവേശിപ്പിക്കേണ്ടതില്ലന്നും സർക്കാർ ധൃതി പിടിച്ച് ഭക്തരെ പ്രവേശിപ്പിക്കുന്നത് ക്ഷേത്ര വരുമാനം ലക്ഷ്യമിട്ടാണെന്നും സമിതി സംസ്ഥാന അധ്യക്ഷൻ പി സി കൃഷ്ണവർമ്മ പറഞ്ഞു. എന്നാൽ വിശ്വാസികളുടെ കാര്യം നോക്കാൻ  ക്ഷേത്ര സംരക്ഷണ സമിതിയെ ആരും നിയോഗിച്ചിട്ടില്ലന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു തിരിച്ചടിച്ചു.
advertisement
അതെസമയം ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണെങ്കിലും ക്ഷേത്ര സംരക്ഷണ സമിതിയുടെ പാത പിന്തുടർന്ന് സാമൂതിരി വക ക്ഷേത്രങ്ങൾ ഭക്തരെ പ്രവേശിപ്പിച്ചില്ല. സംഘപരിവാർ നിയന്ത്രണത്തിലുള്ള സമിതിക്കെതിരെ മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയെങ്കിലും ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് കാലത്തെ ക്ഷേത്രപ്രവേശനം: കൊമ്പ് കോർത്ത് മലബാർ ദേവസ്വം ബോർഡും ക്ഷേത്ര സംരക്ഷണ സമിതിയും 
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement