കൊല്ലത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ഒരാളുടെ നില ഗുരുതരം

Last Updated:

സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാർ ഡ്രൈവർ മരിച്ചു. എഴുകോൺ സ്വദേശി അജിലാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.45-നായിരുന്നു പുത്തൂർ തെക്കുംപുറം വഴുതാനത്ത് അപകടം സംഭവിച്ചത്. കൊല്ലത്തുനിന്നും മാറനാട് പുത്തൂർ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പുത്തൂരിൽ നിന്നും ഏതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
സെന്റ് ജോൺസ് എന്ന സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമ്പായിക്കുളം സ്വദേശി ബ്രിജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിൽ നിന്നും പരിക്കേറ്റവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
നാട്ടുകാർ ചേർന്ന് ഇരുവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ബസിൽ യാത്ര ചെയ്തവരിൽ ചിലർക്ക് മാത്രമേ നിസാര പരിക്കുകൾ സംഭവിച്ചിട്ടുള്ളൂ. പുത്തൂർ പൊലീസ് സംഭവത്തില്‍ കേസെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ഒരാളുടെ നില ഗുരുതരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement