കലാശക്കൊട്ടിൽ പങ്കെടുക്കില്ല; പരമാവധി വോട്ടർമാരെ നേരിൽ കാണണം: ചാണ്ടി ഉമ്മൻ

Last Updated:

വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക

ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്നും അതിനാൽ കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്നുമാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്.
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കാനിരിക്കുകയാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഉച്ച മുതൽ റോഡ് ഷോകൾ ആരംഭിച്ചിരുന്നു. അവസാനവട്ടം ആവേശകരമായ പ്രചരണത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും.
Also Read- ‘കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുമെന്ന് കരുതുന്നില്ല’; ജെയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ
മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോ നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം ചാണ്ടി ഉമ്മനും പങ്കുചേരുമെന്നും അറിയിച്ചിരുന്നു. ഇതിനിടയിലാണ് അവസാന നിമിഷം വരെ പരാമവധി പ്രചരണം നടത്താനായി കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
Also Read- പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.
ഉമ്മൻ ചാണ്ടി ഒരു വികാരമാണെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വികാരം മണ്ഡലത്തിലുണ്ട്. സമുദായ നേതാക്കളെ ബ്ലാക് മെയിൽ ചെയ്യാൻ സർക്കാർ സമ്മർദ്ദം ഉപയോഗിച്ചതായും ചാണ്ടി ഉമ്മന്റെ പിന്തുണ കുറയ്ക്കാനാണ് ഈ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലാശക്കൊട്ടിൽ പങ്കെടുക്കില്ല; പരമാവധി വോട്ടർമാരെ നേരിൽ കാണണം: ചാണ്ടി ഉമ്മൻ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement