'കെ.എം ഷാജിക്ക് മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ'; പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ

Last Updated:

വെൽഫെയർ പാർട്ടി സഖ്യവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. നിലപാട് പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും എം.കെ മുനീർ വ്യക്തമാക്കി.

കോഴിക്കോട്: സ്കൂൾ കോഴയിലെ ഇ.ഡി അന്വേഷണത്തിൽ മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ കെ.എം ഷാജി  എം.എൽ.എയ്ക്ക് ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. താനും പി.കെ കുഞ്ഞാലിക്കുട്ടിയും ഷാജിയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ് ഷാജി. അതുകൊണ്ട് കെ.എം ഷാജിയെ സംസ്ഥാന  സർക്കാർ പിന്തുടർന്ന് വേട്ടയാടുകയാണെന്നും മുനീർ ആരോപിച്ചു. മുസ്ലിം ലീഗ് നേതാക്കൾക്ക് എതിരെയുള്ള കേസുകൾ മാത്രം സംസ്ഥാന സർക്കാർ എൻഫോഴ്സ്മെന്റിന് കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും എം.കെ മുനീർ വ്യക്തമാക്കി.
2014ല്‍ കണ്ണൂർ - അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എം.എല്‍.എ കോഴ
വാങ്ങിയെന്ന പരാതിയാണ് ഇഡി അന്വേഷിക്കുന്നത്. കോഴിക്കോട്  മാലൂർകുന്നിലെ എംഎൽഎയുടെ വീട്ടിൽ കോർപറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനുവദിച്ചതിലും കൂടുതൽ അളവിൽ നിർമാണം കണ്ടെത്തിയിരുന്നു.
തുടർന്ന് അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കോർപറേഷൻ നോട്ടീസും നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ മുപ്പതിലധികം ആളുകൾക്ക് ഇഡി നോട്ടിസ് നല്‍കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ.എം ഷാജിക്ക് മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ'; പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement