'ഉമ്മൻ ചാണ്ടി ജീവിതത്തിന്റെ ഭാഗം; പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല'; കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Last Updated:

''40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ സാധിക്കില്ല''

News18
News18
കോട്ടയം: ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ മലയാളിയുടെയും പൊതുപ്രവർത്തകന്‍റെയും ഭാഗമാണ് അദ്ദേഹം. പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണത്. കബറടക്കം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുതുപ്പള്ളിയിലേക്ക് വരാനും കാണാനും തോന്നിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ തനിക്ക് സാധിക്കില്ല.
കെ.എം മാണി, ഉമ്മൻ ചാണ്ടി അടക്കമുള്ളവരുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചത് വഴി കേരളത്തിന് നന്മ കൈവരിക്കാൻ സാധിച്ചതിന്‍റെ സംതൃപ്തി ജീവിതത്തിലുണ്ട്. ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ നിൽക്കുമ്പോൾ പഴയ ഓർമകൾ വീണ്ടും പുതുക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയെ കുറിച്ച് വാക്കുകൾ പൂർത്തിയാക്കാനാകാതെ കുഞ്ഞാലിക്കുട്ടി വിതുമ്പുകയും ചെയ്തു.
advertisement
പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മൻ ചാണ്ടി ജീവിതത്തിന്റെ ഭാഗം; പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല'; കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
Next Article
advertisement
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement