അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും; കൂട്ട വിരമിക്കൽ എന്തുകൊണ്ട്?

Last Updated:

ഒറ്റയടിക്ക് 5000 ജീവനക്കാർ വിരമിക്കുന്നതിലൂടെ 1600 കോടി രൂപയാണ് സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവരുന്നത്. വിരമിക്കൽ ആനുകൂല്യങ്ങൾ സമയത്ത് നൽകിയില്ലെങ്കിൽ സർക്കാരിന്‍റെ ബാധ്യത പിന്നെയും കൂടും.

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവ്വീസിൽ ഇന്ന് കൂട്ട വിരമിക്കൽ. അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് ഇന്ന് പടിയിറങ്ങുന്നത്.
കൂട്ട വിരമിക്കൽ എന്തുകൊണ്ട്?
മുൻകാലങ്ങളിൽ സ്കൂളിൽ ചേർക്കുമ്പോൾ ജനന തീയതി മെയ് 31 ആയാണ് നൽകിയിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ മെയ് 31ന് 56 വയസ് തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തിൽ എൺപതുകളുടെ മധ്യത്തിലാണ് സർക്കാർ സർവ്വീസിലേക്ക് കൂടുതൽ നിയമനങ്ങൾ നടന്നത്. അതുകൊണ്ടുതന്നെ ഈ വർഷവും തുടർന്നുള്ള കുറച്ച് വർഷങ്ങളിലും കൂട്ട വിരമിക്കിൽ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
advertisement
കൂട്ട വിരമിക്കൽ സർക്കാരിന് വൻ ബാധ്യത
ഒറ്റയടിക്ക് ആയിരകണക്കിന് ജീവനക്കാർ വിരമിക്കുമ്പോൾ അവരുടെ ആനുകൂല്യങ്ങൾ ഉൾപ്പടെ നൽകേണ്ടിവരുന്നത് സർക്കാരിന് വൻ ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഇത്തവണ മാത്രം 1600 കോടി രൂപ വിരമിക്കൽ ആനുകൂല്യം നൽകുന്നതിനായി സർക്കാരിന് കണ്ടെത്തേണ്ടിവരും.
കൃത്യസമയത്ത് വിരമിക്കൽ ആനുകൂല്യം നൽകാതിരുന്നാൽ?
വിരമിക്കൽ ആനുകൂല്യം കൃത്യസമയത്ത് നൽകാതിരിക്കുന്നത് സർക്കാരിന്‍റെ ബാധ്യത പിന്നെയും വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ വൈകുമ്പോൾ പലിശ ഉൾപ്പടെ നൽകേണ്ടിവരുന്നതിനാലാണിത്. അതുകൊണ്ടുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് അടുത്തിടെ ധനവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും; കൂട്ട വിരമിക്കൽ എന്തുകൊണ്ട്?
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement