മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെതിരെ അന്വേഷണം; സിപിഎം സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് പരാതി

Last Updated:

അന്വേഷണസമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. മുതിർന്ന നേതാവ് തന്നെ വിഭാഗീയ പ്രവർത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തിൽ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

വി കെ മധു
വി കെ മധു
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ വി കെ മധുവിനെതിരെ പാർട്ടി അന്വേഷണം. അരുവിക്കരയിലെ സിപിഎം സ്ഥാനാർഥി ജി. സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം.  അരുവിക്കരയിലേക്ക് സ്ഥാനാർഥിയായി സി പിഎം ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിർദേശിച്ചത് വി കെ മധുവിനെയായിരുന്നു.  പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ സി വിക്രമൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് പാർട്ടി നിർദ്ദേശം.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ആദ്യഘട്ടം മുതൽ വി കെ മധു വിട്ടുനിന്നിരുന്നു. മധു ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഏറെയും അരുവിക്കര മണ്ഡലത്തിൽ ആയിരുന്നു. അരുവിക്കരയിൽ മധു സ്ഥാനാർഥിയാക്കുമെന്ന പ്രാദേശിക പ്രവർത്തകരടക്കം ഉറപ്പിച്ചതുമാണ്. സ്ഥാനാർഥിത്വം ഉറപ്പിച്ചു തന്നെയാണ് ജില്ലാ പഞ്ചായത്തിൻ്റെ റോഡുകൾ അടക്കമുള്ള പ്രധാന പദ്ധതികളിൽ പലതും അരുവിക്കരയിൽ മധു നടപ്പിലാക്കിയത്. എന്നാൽ അവസാന നിമിഷം സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധത്തിലായി. അതിൻ്റെ  ഭാഗമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മധു വിട്ടുനിന്നത്.
advertisement
പിന്നീട് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടതിനെ തുടർന്നാണ് മധു പ്രചരണ രംഗത്ത് സജീവമായത്. അപ്പോഴും ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികളും സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ മധു പൂർണമായി നിസഹകരിച്ചു.
മണ്ഡലം കമ്മിറ്റിക്കും ഇക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു. സിപിഎം വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി മധുവിനെതിരെ പാർട്ടിക്ക് പരാതി നൽകുകയും ചെയ്തു.  ജില്ലാ സെക്രട്ടേറിയറ്റിൻ്റെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മധുവിനെതിരെ അന്വേഷണത്തിന് ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിലായിരുന്നു  യോഗം ചേർന്നത്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മികച്ച നേട്ടമാണ് ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടായത്. കോവളം ഒഴികെയുള്ള 13  മണ്ഡലങ്ങളിലും ഇടതു സ്ഥാനാർഥികൾ വിജയിച്ചു. ദീർഘകാലം യുഡിഎഫ് കുത്തകയായിരുന്ന അരുവിക്കര പിടിച്ചെടുക്കുകയും ചെയ്തു. അപ്പോഴും പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ജില്ലയിലെ മുതിർന്ന നേതാവ് ശ്രമിച്ചത് പാർട്ടിയെ ഞെട്ടിച്ചു.
ജില്ലയിലെ സിപിഎമ്മിൻ്റെ ഏറ്റവും പ്രധാന നേതാക്കളിലൊരാളാണ് മധു. അത്തരത്തിൽ മുതിർന്ന നേതാവ് തന്നെ വിഭാഗീയ പ്രവർത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തിൽ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെതിരെ അന്വേഷണം; സിപിഎം സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് പരാതി
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement