advertisement

പൊലീസ് ഡ്രൈവർ മണിയൻ പിളള വിരമിച്ചു; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം

Last Updated:

കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ അപൂർവ്വമായ നടപടി സർക്കാർ സ്വീകരിച്ചത്

കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയുടെ കുത്തേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മണിയൻ പിള്ള സർവീസിൽനിന്ന് 'വിരമിച്ചു'. മരണശേഷവും സർവീസിൽ തുടരുന്നതായി കണക്കാക്കി കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകിവരികയായിരുന്നു. കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ അപൂർവ്വമായ നടപടി സർക്കാർ സ്വീകരിച്ചത്. മകൾ നിഷയ്ക്ക് ആശ്രിതനിയമനമായി ആഭ്യന്തരവകുപ്പിൽതന്നെ ജോലിയും നൽകിയതിന് പുറമെയായിരുന്നു ഇത്.
സർവീസ് റെക്കോർഡ് പ്രകാരം 2020 മെയ് 31 ആണ് മണിയൻപിള്ളയുടെ വിരമിക്കൽ തീയതി. പൊലീസ് അസോസിയേഷൻ നേതാക്കളായ എസ്.ആർ ഷിനോദാസ്, സുരേഷ്, ജിജു. സി. നായർ, ഷഹീർ, വിനോദ് കുമാർ എന്നിവർ മണിയൻപിള്ളയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉപഹാരം കൈമാറുകയും ചെയ്തിരുന്നു.
2012 ജൂൺ 26ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായിരിക്കെയാണ് മണിയൻ പിള്ള ആട് ആന്‍റണിയുടെ കുത്തേറ്റു മരിച്ചത്. നൈറ്റ് പ്രട്രോളിങ്ങിനിടെയാണ് ആട് ആന്‍റണി പൊലീസ് സംഘത്തിന്‍റെ മുന്നിൽപ്പെട്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മണിയൻപിള്ളയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്.ഐ ജോയിക്കും കുത്തേറ്റു. കുത്തേറ്റു ഗുരതരാവസ്ഥയിലായ മണിയൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് ഡ്രൈവർ മണിയൻ പിളള വിരമിച്ചു; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement