വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ട് മലയാളി NIA ഉദ്യോഗസ്ഥർക്ക്

Last Updated:

എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എൻഐഎ ബെംഗളൂരു യൂണിറ്റിൽ 15 വർഷമായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പി ആർ വിവിധ ഗുഡ് സർവീസ് എൻട്രികൾക്ക് അർഹനായിട്ടുണ്ട്

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ മലയാളികളായ രണ്ട് എൻഐഎ ഉദ്യോഗസ്ഥർക്ക്. എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. തിരുവനന്തപുരം സ്വദേശിയായ വിജയകുമാർ ഡൽഹി എൻ ഐ എ ആസ്ഥാനത്ത് പ്രവർത്തിച്ചുവരികയാണ്. കേരള പൊലീസിൽ സർവീസിലിരിക്കെ കഴിഞ്ഞ 15 വർഷം മുമ്പാണ് വിജയകുമാർ ദേശീയ അന്വേഷണ ഏജൻസിയിൽ ചേർന്നത്.
കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലുള്ള പാടവമാണ് വിജയകുമാറിനെ ശ്രദ്ധേയനാക്കിയത്. കേരള പൊലീസ് സേനയിൽ നിന്ന് വിരമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി ആർ ഗംഗാധരൻ നായരുടെയും എം ജെ രാധമ്മയുടെയും മകനാണ്. സന്ധ്യയാണ് ഭാര്യ. മകൾ ഗൗരി.
എൻഐഎ ബെംഗളൂരു യൂണിറ്റിൽ 15 വർഷമായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പി ആർ വിവിധ ഗുഡ് സർവീസ് എൻട്രികൾക്ക് അർഹനായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദേവരാജൻ നായരുടെയും ദേവകിയുടെയും മകനാണ്. ഭാര്യ പ്രസന്ന. മക്കൾ- ഐശ്വര്യ, നന്ദന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ട് മലയാളി NIA ഉദ്യോഗസ്ഥർക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement