പാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ ജില്ലയിൽ പടയൊരുക്കം. ഭാര്യ ഡോ. പി.കെ ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. എ.കെ ബാലനെതിരെ സേവ്
കമ്മ്യൂണിസം എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിട്ടുള്ളത്. 'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പറയുന്നത്. അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്.
Also Read
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതികരണം നടത്തി; സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. തരൂരിൽ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
Also Read
രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
പട്ടികജാതി ക്ഷേമ സമിതി നേതാക്കളെ അവഗണിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഷൊർണൂരിൽ പി കെ ശശിയ്ക്ക് പകരം സി.കെ രാജേന്ദ്രൻ്റെ പേരാണ് ആദ്യം ഉയർന്നതെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മമ്മിക്കുട്ടിയെയാണ് പരിഗണിച്ചത്. ഒറ്റപ്പാാലത്ത് പി ഉണ്ണിയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പ്രേംംകുമാറിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ മുൻ നേതാവ് ജയദേവനെ പരിഗണിയ്ക്കാക്കാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക, റിപ്പോർട്ട് ചെയ്യാൻ ഇന്നു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പുന്നയിച്ചേക്കും.
AK Balan, Palakkad, Tharoor, PK Jameela, CPM, Assembly Election 2021, LDF
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.