സാലറിചലഞ്ച്: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി

Last Updated:
ന്യൂഡൽഹി: സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സാലറി നൽകാന തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാരിന് വേണമെങ്കിൽ വ്യവസ്ഥ ഭേദഗതി ചെയ്യാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി നൽകാൻ കഴിയാത്തവർ വിസമ്മതപത്രം നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരുടെ ഹർജി പരിഗണിച്ച് ഹൈക്കോടതി സർക്കാർ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
പണം നൽകാത്തവർ സ്വയം അപമാനിതരാകുന്നതെന്തിന് എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കേണ്ടത് സർക്കാരാണെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറിചലഞ്ച്: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി
Next Article
advertisement
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
  • വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതി വംശീയ വിദ്വേഷത്താൽ ബലാത്സംഗത്തിനിരയായി.

  • പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

  • പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുള്ളതായി പോലീസ് നൽകിയ വിവരങ്ങളിൽ പറയുന്നു.

View All
advertisement