സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിലെ അവസാനദിവസം ഉറങ്ങിയത് ഓഫീസിൽ

Last Updated:

ലോക്ക്ഡൗണായതിനാൽ ഹോട്ടൽ മുറികളോ, ഗസ്റ്റ് ഹൗസുകളോ ലഭ്യമല്ലാത്തതിനാലാണ് ഓഫീസ് മുറിയിൽ ഉറങ്ങേണ്ടി വന്നത്

മുൻ വിജിലൻസ് ഡയറക്ടറും നിലവിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയുമായ ജേക്കബ് തോമസിനാണ്  സർവ്വീസിൽ നിന്നും വിരമിയ്ക്കുന്നതിന്റെ തലേ ദിവസം ഓഫീസ് മുറി കിടപ്പുമുറിയാക്കേണ്ടി വന്നത്. ലോക്ക് ഡൗണായതിനാൽ ഹോട്ടൽ മുറികളോ, ഗസ്റ്റ് ഹൗസുകളോ ലഭ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന് ഓഫീസ് മുറിയിൽ കിടന്നുറങ്ങേണ്ടി വന്നത്.
കോവിഡ് കാലമായതിനാൽ മറ്റു സുഹൃത്തുക്കളുടെ വീട്ടിൽ പോവുന്നത് ഉചിതമല്ലായെന്നും ജേക്കബ് തോമസ് പറയുന്നു.  നിലത്ത് ഷീറ്റ് വിരിച്ച് കിടന്നതിൻറെ ചിത്രം ജേക്കബ് തോമസ് തന്നെയാണ് പുറത്ത് വിട്ടത്. വിജിലൻസ് ഡയറക്ടറായിരിക്കേ സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിൽ പോവേണ്ടി വന്ന ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്തകം എഴുതിയതിൻറെ പേരിലും നടപടി നേരിട്ടു.
You may also like:Unlock 1 | ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]
2019 ഒക്ടോബറിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ചു. ആദ്യമായാണ് ഒരു ഐ പിഎസുകാരനെ കമ്പനിയുടെ എംഡിയായി സർക്കാർ നിയമിയ്ക്കുന്നത്. ഇവിടെ നിന്നുമാണ് 34 വർഷത്തെ സർവ്വീസിൽ നിന്നും ജേക്കബ് തോമസ് വിരമിയ്ക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിലെ അവസാനദിവസം ഉറങ്ങിയത് ഓഫീസിൽ
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement