ശബരിമല: സോണിയയും രാഹുലും ഓർഡിനൻസിനെതിര്

Last Updated:
ന്യൂഡൽഹി : ശബരിമല സ്ത്രീപ്രവേശനം തടയുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് സോണിയയും രാഹുലും എതിര് . ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുമാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഓർഡിനൻസിനെതിര് നിൽക്കുന്നത്.
ഓർഡിനൻസ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കെപിസിസി നേതൃത്വത്തെ അറിയിച്ചുവെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.അതേസമയം നിയമനിർമ്മാണമെന്ന ആവശ്യത്തെ ഇവരെതിർക്കില്ല.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈന്ദവസംഘടനകൾ ഓർഡിനൻസ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ കോൺഗ്രസും ഓർഡിനൻസ് ആവശ്യം ഉന്നയിക്കുന്നത് അനൗചിത്യമാണെന്ന വിലയിരുത്തലുണ്ട്. ആ പശ്ചാത്തലത്തിലാണ് ഓർഡിനൻസ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
advertisement
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം വന്നതിന് പിന്നാലെ അതുവരെ ഓര്‍ഡിനൻസിനായി മുറവിളി കൂട്ടിയ കേരള നേതാക്കൾ പിന്നീട് നിയമനിർമ്മാണം എന്ന ആവശ്യം മാത്രമെ ഉന്നയിച്ചുള്ളു. വിശ്വാസ സംരക്ഷണത്തിനായി നിയമനിർമ്മാണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അറിയിച്ചത്.
ശബരിമല വിഷയത്തിൽ തുടക്കം മുതൽ തന്നെ കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിനിടയിൽ ഭിന്നത രൂക്ഷമാണ്. പ്രത്യക്ഷമായല്ലെങ്കിലും കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടുകളാണ് പല സമയങ്ങളിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി താക്കീത് ചെയ്തിരുന്നു. ഇതും വിഷയത്തിലെ ഭിന്നത പ്രകടമാക്കുന്നതായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: സോണിയയും രാഹുലും ഓർഡിനൻസിനെതിര്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement