'കമറുദ്ദീൻ വെട്ടിച്ച തുക തിരികെ നൽകാൻ ലീഗിന് എവിടെ നിന്ന് പണം കിട്ടും': കെ. സുരേന്ദ്രൻ

Last Updated:

135 കോടി രൂപ മുസ്ലീം ലീഗ് നിക്ഷേപകർക്ക് തിരികെ നൽകാമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കമറുദ്ദിൻ നാട്ടുകാരെ വെട്ടിച്ച 135 കോടി രൂപ മുസ്ലീം ലീഗ് നിക്ഷേപകർക്ക് തിരികെ നൽകാമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ പാർട്ടിയായ ലീഗ് ഈ പണം എവിടെ നിന്ന് സമാഹരിക്കും എന്ന് വ്യക്തമാക്കണം.
ഇരുപതിനായിരം രൂപയിൽ കൂടുതൽ സംഭാവന പണമായി സ്വീകരിക്കുന്നതിന് നിയമ തടസമുള്ളപ്പോൾ 135 കോടി രൂപ എവിടെ നിന്ന് ലീഗിന് കിട്ടും എന്നറിയേണ്ടതുണ്ട്. കമറുദ്ദീൻ വെട്ടിച്ച പണം തിരികെ കൊടുക്കുന്നതിന് ഫണ്ട് സമാഹരിക്കാൻ ലീഗ് ഒരാളെ കാസർഗോട്ട് ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കമറുദ്ദീനെ കാസർഗോട്ട് ജയിപ്പിച്ചതും സിപിഎമ്മാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എല്ലാവർക്കും പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കമറുദ്ദീൻ വെട്ടിച്ച തുക തിരികെ നൽകാൻ ലീഗിന് എവിടെ നിന്ന് പണം കിട്ടും': കെ. സുരേന്ദ്രൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement