advertisement

പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം

Last Updated:

വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർക്കുക

പാലക്കാട് ധോണിയെ വിറപ്പിക്കുന്ന പിടി സെവനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. സാഹചര്യം അനുകൂലമായാൽ നാളെ തന്നെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. ദൗത്യസംഘ തലവൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ധോണിയിൽ അവലോകന യോഗം ചേർന്നു.
പിടി സെവനെ പിടിക്കാനുള്ള മൂന്നാമത്തെ കുങ്കിയാനയെയും കൊണ്ട് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് പുലർച്ചെയെത്തി. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡോ. അരുൺ സക്കറിയ, ഒലവക്കോട് അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് B രഞ്ജിത് എന്നിവർ സംഘാംഗങ്ങളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എസിഎഫ് രഞ്ജിത് പറഞ്ഞു.
Also Read- സ്കൂളിൽനിന്ന് വന്ന ചേട്ടനെ കൂട്ടാൻ അമ്മയോടൊപ്പം എത്തിയ രണ്ടര വയസുകാരൻ ബസ് തട്ടി മരിച്ചു
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തും. വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർക്കുക.
advertisement
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാനില്ല. കഴിഞ്ഞ ദിവസം ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകർത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement