പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം

Last Updated:

വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർക്കുക

പാലക്കാട് ധോണിയെ വിറപ്പിക്കുന്ന പിടി സെവനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. സാഹചര്യം അനുകൂലമായാൽ നാളെ തന്നെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. ദൗത്യസംഘ തലവൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ധോണിയിൽ അവലോകന യോഗം ചേർന്നു.
പിടി സെവനെ പിടിക്കാനുള്ള മൂന്നാമത്തെ കുങ്കിയാനയെയും കൊണ്ട് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് പുലർച്ചെയെത്തി. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡോ. അരുൺ സക്കറിയ, ഒലവക്കോട് അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് B രഞ്ജിത് എന്നിവർ സംഘാംഗങ്ങളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എസിഎഫ് രഞ്ജിത് പറഞ്ഞു.
Also Read- സ്കൂളിൽനിന്ന് വന്ന ചേട്ടനെ കൂട്ടാൻ അമ്മയോടൊപ്പം എത്തിയ രണ്ടര വയസുകാരൻ ബസ് തട്ടി മരിച്ചു
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തും. വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർക്കുക.
advertisement
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാനില്ല. കഴിഞ്ഞ ദിവസം ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകർത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement