നൂറിന്‍റെ നിറവിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം; സ്മരണകൾ ഇരമ്പുന്ന 10 ഇടങ്ങൾ

Last Updated:

സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിരവധി ത്യാഗങ്ങൾ സഹിച്ചവരാണ് പഴയ തലമുറ. കനൽവഴികൾ താണ്ടിയ പോരാട്ടവീഥിയിൽ ഒട്ടനവധി പോർനിലങ്ങളും സ്മാരകങ്ങളും തീർത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യാത്ര. പാർട്ടിയുടെ ചരിത്രം വിളിച്ചോതുന്ന 10 സ്മാരകങ്ങൾ...

ലോകത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചിട്ട് 100 വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതിനും വർഷങ്ങൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് ആശയം ചർച്ചയായ സ്ഥലമാണ് കേരളം. മാർക്സിന്‍റെ ജീവചരിത്രമെഴുതിയ സ്വദേശാഭിമാനിയും 1905ൽ ബാരിസ്റ്റർ നാരായണപിള്ളയുടെ വിജെടി ഹാൾ പ്രസംഗവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള സഹോദരൻ അയ്യപ്പന്‍റെ ലേഖവുമൊക്കെ ഇവിടെ പാർട്ടി രൂപീകൃതമാകുന്നതിന് മുമ്പായിരുന്നു. സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിരവധി ത്യാഗങ്ങൾ സഹിച്ചവരാണ് പഴയ തലമുറ. കനൽവഴികൾ താണ്ടിയ പോരാട്ടവീഥിയിൽ ഒട്ടനവധി പോർനിലങ്ങളും സ്മാരകങ്ങളും തീർത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യാത്ര. പാർട്ടിയുടെ ചരിത്രം വിളിച്ചോതുന്ന 10 സ്മാരകങ്ങൾ...
1. പാറപ്രം- കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന സമ്മേളനം പിണറായി-പാറപ്രം സമ്മേളനം എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിച്ചത്. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖർ ചേർന്ന് പി. കൃ‍ഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്.
2. മൊറാഴ- നിരോധന ഉത്തരവ് ലംഘിച്ചുണ്ടായ പ്രതിഷേധത്തിനിടെ 1940 സെപ്റ്റംബർ 15ന് രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. സംഭവത്തിൽ കെപിആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് അത് റദ്ദാക്കി. ഈ സംഭവത്തിന്‍റെ സ്മാരകമാണ് അഞ്ചാം പീടികയിലുള്ള മൊറാഴ സ്മാരകം.
advertisement
3. തലശേരി- ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനിടെ അബു, ചാത്തുക്കുട്ടി എന്നിവർ പൊലീസിന്‍റെ വെടിയേറ്റു മരിച്ചു. 1940 സെപ്റ്റംബർ 15നാണ് വെടിവെയ്പ്പ് നടന്നത്. ചിറക്കുനിയിലാണ് തലശേരി സ്മാരകം.
4. കരിവെള്ളൂർ- ജന്മിത്തത്തിനെതിരായ പ്രക്ഷോഭത്തിനിടെ തിടിയിൽ കണ്ണൻ കീനേരി കുഞ്ഞമ്പു എന്നിവർ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ഇവരുടെ രക്തസാക്ഷിത്തത്തിന്‍റെ സ്മാരകമാണ് കരിവെള്ളൂരിലേത്.
advertisement
5 കയ്യൂർ- കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് നാലുപേർ വധശിക്ഷയ്ക്ക് വിധേയരായി. 1943 മാർച്ച് 23നാണ് പള്ളിക്കാൽ അബൂബക്കർ, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, മഠത്തിൽ അബു എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇവരുടെ ഓർമ്മകളിരമ്പുന്നതാണ് കയ്യൂർ സ്മാരകം.
6. കാവുമ്പായി- ജന്മിത്തത്തിനെതിരായ നടന്ന കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നടത്തിയ വെടിവെയ്പ്പിൽ അഞ്ചുപേർ രക്തസാക്ഷികളായി. ഇവരുടെ സ്മരണയ്ക്കായി തീർത്തതാണ് കാവുമ്പായി സ്മാരകം.
7. കോറോം- 1948 ഏപ്രിൽ 12ന് ജന്മിത്ത-നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ രണ്ടുപേർ രക്തസാക്ഷികളായതാണ് കോറോം സ്മാരകത്തിന് പിന്നിൽ.
advertisement
8. തില്ലങ്കേരി- കർഷക ചൂഷണത്തിനെതിരെ 1948ലെ വിഷുദിനത്തിൽ നടന്ന പോരാട്ടത്തിനിടെ ഏഴുപേർ രക്തസാക്ഷികളായി. പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരെ പാർപ്പിച്ച സേലം ജയിലിലുണ്ടായ കാലപത്തിൽ 22 പേരും കൊല്ലപ്പെട്ടു. ഈ രണ്ടു സംഭവങ്ങളുടെയും സ്മാരകമാണ് തില്ലങ്കേരിയിലേത്.
9. പുന്നപ്ര- 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കള്ളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. ആയുധധാരികളായ ജനക്കൂട്ടം പുന്നപ്രക്കു സമീപം പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും മരിച്ചു. പോലീസ് തിരികെ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഇതിന്‍റെ ഓർമ്മകൾ കുടികൊള്ളുന്നതാണ് പുന്നപ്ര സ്മാരകം.
advertisement
10. വയലാർ- പുന്നപ്ര സംഭവത്തിന് തുടർച്ചയായി തൊഴിലാളികൾ ചേർത്തലയ്ക്ക് അടുത്തുള്ള വയലാർ ഗ്രാമത്തിലേക്ക് പിൻ‌വാങ്ങി. 1946 ഒക്ടോബർ 27നു ബോട്ടുകളിലെത്തിയ പട്ടാളം വയലാർ ക്യാമ്പിനുനേരെ വെടിവെച്ചു. വാരിക്കുന്തങ്ങൾ ഉപയോഗിച്ചു പ്രക്ഷോഭകാരികൾ തിരിച്ചും ആക്രമിച്ചു. അന്ന് അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൂറിന്‍റെ നിറവിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം; സ്മരണകൾ ഇരമ്പുന്ന 10 ഇടങ്ങൾ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement