മാവോയിസ്റ്റാണെന്ന് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കും; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് താഹ ഫസൽ

Last Updated:

വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ താഹയെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഉമ്മ ജമീല പറഞ്ഞു

കോഴിക്കോട്: ക‌ഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപെടുത്തിയെന്ന് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട താഹ ഫസൽ പറയുന്ന ദൃശ്യങ്ങൾ പുറത്ത്. താഹയെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴത്തെ ദൃശ്യങ്ങളിലാണ് പൊലീസിനെതിരായ ആരോപണം. താഹയുടെ സഹോദരൻ ഇജാസ് ഹസനാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടു പോയി മർദിച്ചെന്നും താഹ പറയുന്നുണ്ട്.
വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ താഹയെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഉമ്മ ജമീല പറഞ്ഞു. അയൽവാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് 'ഇൻക്വിലാബ് സിന്ദാബാദ്, മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് വിളിപ്പിച്ചത്. മുദ്രാവാക്യം വിളിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞപ്പോൾ താഹയുടെ വായ പൊലീസുകാർ പൊത്തിപ്പിടിച്ചെന്നും ജമീല ന്യൂസ്‌ 18നോട്‌ പറഞ്ഞു.
താഹയുടെ മുറിയിൽ നിന്ന് പോലീസുകാർ കൊണ്ടു പോയത് പാഠപുസ്തകങ്ങളും ലാപ്ടോപ്പുമാണ്. സിപിഎം അംഗങ്ങങ്ങളാണ് താഹയും സഹോദരൻ ഇജാസും. പാർട്ടി പരിപാടികൾക്ക് ആവശ്യമായ കൊടിയും മറ്റു സാധനങ്ങളും വീട്ടിൽ സൂക്ഷിക്കാറുണ്ട്. മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവാണെന്ന് പറഞ്ഞു പൊലീസ് കൊണ്ടു പോയത് സിപിഎമ്മിന്റെ കൊടിയാണെന്നും ജമീല പറഞ്ഞു.
advertisement
പൊലീസ് കളളക്കേസ് സൃഷ്ടിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധമില്ലെന്നും കോടതിയിൽ ഹാജരാകാനെത്തിയ പ്രതികൾ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഗരറ്റ് വലിക്കുമ്പോൾ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നുമായിരുന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പ്രതികരണം. ശക്തമായ പ്രതിഷേധമാണ് ഇരുവരുടെയും അറസ്റ്റിൽ ഉയരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റാണെന്ന് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കും; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് താഹ ഫസൽ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement