advertisement

അടയ്ക്കയാണെന്ന് കരുതി എടുത്തു പൊളിച്ചു; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 31 കാരിയുടെ വിരലുകൾ അറ്റു

Last Updated:

സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസിന്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

തൃശൂർ: അടയ്ക്ക ആണെന്ന് കരുതി കൈയിലെടുത്ത് പൊളിച്ച വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകൾ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കൽ ആറ്റബീവി എന്ന യുവതിക്കാണ് വിരലുകൾ നഷ്ടമായത്. 31 വയസ് ആയിരുന്നു. സ്ഫോടനത്തിൽ കൈയുടെ നടുവിരലും പെരുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കൂടാതെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.
അയൽവാസികൾക്ക് ഒപ്പമിരുന്ന അടയ്ക്ക പൊളിക്കുന്നതിന് ഇടയിൽ ആയിരുന്ന സ്ഫോടനം ഉണ്ടായത്. പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയൽവാസികൾക്ക് ഒപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതി പൊളിക്കാനായി കൈയിലെടുത്ത സ്ഫോടക വസ്തു വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മുറിവുകൾ പറ്റിയ യുവതിയെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
ജില്ല ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇവിടെ വച്ച് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വിരലുകൾ ഭാഗികമായി മുറിച്ചു നീക്കി. രണ്ടു വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടു.
അതേസമയം, സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസിന്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്ക കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽ നിന്ന് അടയ്ക്ക ശേഖരിച്ച് വിൽപന നടത്തുന്നവരാണ്. സ്ത്രീകളാണ് അടയ്ക്കയുടെ തോല് ഇവിടെ കളയുന്നത്. ഇതിനിടയിൽ അടയ്ക്കാ രൂപത്തിലുള്ള സ്ഫോടകവസ്തു ആറ്റബീവിയുടെ കൈയിൽപ്പെടുകയായിരുന്നു. എന്നാൽ, അടയ്ക്കയാണെന്ന് കരുതി കൈയിലെടുത്ത വസ്തു സ്ഫോടക വസ്തു ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി വ്യക്തമാക്കി.
advertisement
മലയോര മേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്ഫോടക വസ്തുക്കൾ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേണണം നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടയ്ക്കയാണെന്ന് കരുതി എടുത്തു പൊളിച്ചു; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 31 കാരിയുടെ വിരലുകൾ അറ്റു
Next Article
advertisement
'ശത്രുക്കൾ ഒഴികെയുള്ളവർക്ക് ഹോർമുസ് തുറന്നുനൽകും'; ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ മറുപടി
'ശത്രുക്കൾ ഒഴികെയുള്ളവർക്ക് ഹോർമുസ് തുറന്നുനൽകും'; ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ മറുപടി
  • ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്നും ഇറാൻ ശത്രുക്കൾക്ക് മാത്രമാണ് നിയന്ത്രണം

  • 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്

  • ഇറാൻ നിയന്ത്രണം കാരണം എണ്ണവില വർദ്ധിക്കുകയും അമേരിക്കയ്ക്ക് വലിയ സമ്മർദ്ദം ഉണ്ടാകുകയും ചെയ്തു

View All
advertisement