'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Last Updated:

ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമർശങ്ങൾ. ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യിൽ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്.

കണ്ണൂർ: കൊലവിളി മുദ്രാവാക്യം ഉയർത്തി കണ്ണൂരിൽ സി പി എമ്മിന്റെ പ്രകടനം. 'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ, കൊന്നിട്ടുണ്ടീ പ്രസ്ഥാനം' - എന്നിങ്ങനെയാണ് കൊലവിളി മുദ്രാവാക്യം പോകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് മയ്യിൽ ചെറുപഴശിയിൽ നൽകിയ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ കൊലവിളി മുഴക്കിയത്. 'കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി' എന്നിങ്ങനെ തുടരുന്ന മുദ്രാവാക്യം മുസ്ലിം ലീഗിൽ ചെറ്റകളേ എന്നൊക്കെയാണ് മുദ്രാവാക്യങ്ങൾ. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS]മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിൽ സി പി എം നേതാക്കളെ കോടതി റിമാൻഡ് ചെയ്തിരുന്നു. സി പി എം പ്രാദേശിക നേതാവ് ബാലകൃഷ്ണൻ അടക്കമുള്ളവരെ ആയിരുന്നു കോടതി റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവർക്ക് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കിയത്.
advertisement
കഴിഞ്ഞദിവസം വൈകുന്നേരം ചെറുപഴശി നെല്ലിക്കപ്പാലത്ത് ആയിരുന്നു സ്വീകരണ പരിപാടി. കൊലവിളി മുദ്രാവാക്യങ്ങളിൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമർശങ്ങൾ. ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യിൽ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇതിനിടെ സി പി എം ശ്രമിക്കുന്നത് സ്ഥലത്ത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement