എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ യുഎപിഎ ചുമത്തും; അന്വേഷണം ഉടൻ NIAഏറ്റെടുക്കും

Last Updated:

തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല

കോഴിക്കോട്: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയായ ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിയെ ചുമത്താൻ തീരുമാനമായി. മജിസ്ട്രേറ്റ് കോടതിയിൽ യുഎപിഎ ചുമത്തി റിപ്പോർട്ട് സമർപ്പിക്കും. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ യുഎപിഎ കൂട്ടിച്ചേർക്കും.
അതേസമയം തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. എന്നാൽ ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. യുഎപിഎ ചുമത്തുന്നതോടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) ഏറ്റെടുക്കും.
ഏപ്രിൽ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ-കണ്ണൂർഎക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പിടികൂടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ യുഎപിഎ ചുമത്തും; അന്വേഷണം ഉടൻ NIAഏറ്റെടുക്കും
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement