advertisement

ഇന്ന് നടത്തിയ കോവിഡ് പരിശോധയിലും പോസിറ്റീവ്; സുധീരൻ ആശുപത്രിയിൽ തുടരും

Last Updated:

ഈ സാഹചര്യത്തിൽ ഇരുവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലും ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ അധ്യക്ഷനുമായ വി എം സുധീരൻ മെഡിക്കൽ കോളേജിൽ തന്നെ തുടരും. സുധീരൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സുധീരൻ ചികിത്സയിൽ കഴിയുന്നത്.
ഫേസ്ബുക്കിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്,
'ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു.'
ഡിസംബർ 21ന് ആയിരുന്നു സുധീരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് സുധീരനും പരിശോധനയ്ക്ക് വിധേയനയാത്. സ്വയം ക്വാറന്റീനിൽ കഴിയുമ്പോഴാണ് സുധീരനും കോവിഡ് സ്ഥിരീകരിച്ചത്.
advertisement
[NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]
കെ പി സി സി രാഷ്ട്രീകാര്യ സമിതിയിൽ തിരുവഞ്ചൂരും സുധീരനും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ന് നടത്തിയ കോവിഡ് പരിശോധയിലും പോസിറ്റീവ്; സുധീരൻ ആശുപത്രിയിൽ തുടരും
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement