'തീവെട്ടിക്കൊള്ള; ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ'; എ ഐ ക്യാമറയിൽ വി.ടി. ബൽറാം

Last Updated:

'726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറക്ക് ശരാശരി 33 ലക്ഷം രൂപ!. ഇതെന്ത് തീവെട്ടിക്കൊള്ളയാണ്'

പാലക്കാട്: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ 726 എ ഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. 726 ക്യാമറകൾക്ക് 236 കോടി രൂപയാണ് ചിലവ് എന്നാണ് സർക്കാർ കണക്ക്. ഇതിന് പിന്നൽ വൻ അഴിമതയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. ഇതെന്ത് തീവെട്ടിക്കൊള്ളയെന്ന് ചോദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും രംഗത്തെത്തി.
‘726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറക്ക് ശരാശരി 33 ലക്ഷം രൂപ!. ഇതെന്ത് തീവെട്ടിക്കൊള്ളയാണ്’ എന്നാണ് ബൽറാം കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന് വന്ന ഒരു കമന്റും അതിന് ബൽറാം നൽകുന്ന മറുപടിയുമാണ് ശ്രദ്ധേയം. പ്രതിപക്ഷം എന്തെടുക്കുവാ. സമരം ചെയ്യൂ. താന്‍ ഒരു കേസ് കൊടുക്ക് എന്ന കമന്റിന് കേസ് കൊടുത്താൽ പരിഗണിക്കേണ്ട ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ എന്നായിരുന്നു ബൽറാമിന്റെ മറുപടി.
advertisement
എ ഐ ക്യാമറയുടെ മറവില്‍ വന്‍ അഴിമതിയെന്നാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. പദ്ധതി വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നും റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി. രേഖകള്‍ പുറത്തുവിടുമെന്നും അല്ലെങ്കിൽ മുഴുവന്‍ രേഖകളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തന്നെ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തീവെട്ടിക്കൊള്ള; ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ'; എ ഐ ക്യാമറയിൽ വി.ടി. ബൽറാം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement