ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു

Last Updated:

വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എതിർപ്പ് അറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

കായംകുളം: ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ ഭാര്യമാരെയും പ്രതി ചേർത്തു. യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതികളായവരുടെ ഭാര്യമാരെയും പ്രതി ചേർത്തത്. ഈ യുവതി കേസിൽ പ്രതിയായ യുവാവിന്‍റെ ഭാര്യയാണ്. അതേസമയം, കേസിൽ പ്രതികളായ കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് മർദ്ദിച്ചിരുന്നു. മറ്റ് യുവതികളും തന്നെ പരസ്പര കൈമാറ്റത്തിന് നിർബന്ധിച്ചതായും ഈ യുവതി മൊഴി നൽകിയിരുന്നു.
വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എതിർപ്പ് അറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു. യുവതികളെ കേസിൽ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. യുവതികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.
advertisement
അതേസമയം, ഇവർ വിരിച്ച വലയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement