ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു

Last Updated:

വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എതിർപ്പ് അറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

കായംകുളം: ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ ഭാര്യമാരെയും പ്രതി ചേർത്തു. യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതികളായവരുടെ ഭാര്യമാരെയും പ്രതി ചേർത്തത്. ഈ യുവതി കേസിൽ പ്രതിയായ യുവാവിന്‍റെ ഭാര്യയാണ്. അതേസമയം, കേസിൽ പ്രതികളായ കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് മർദ്ദിച്ചിരുന്നു. മറ്റ് യുവതികളും തന്നെ പരസ്പര കൈമാറ്റത്തിന് നിർബന്ധിച്ചതായും ഈ യുവതി മൊഴി നൽകിയിരുന്നു.
വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എതിർപ്പ് അറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു. യുവതികളെ കേസിൽ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. യുവതികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.
advertisement
അതേസമയം, ഇവർ വിരിച്ച വലയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement