advertisement

'ഭാഗ്യലക്ഷ്മിയുടേത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതികരണം'; ശക്തമായ പിന്തുണയുമായി വനിതാ കമ്മീഷൻ

Last Updated:

യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പൂർണ പിന്തുണയുമായി വനിതാ കമ്മീഷൻ

യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പൂർണ പിന്തുണയുമായി വനിതാ കമ്മീഷൻ. ഭാഗ്യലക്ഷ്മിയുടെത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികരണമാണ് അതിന് എല്ലാവിധ പൂർണ പിന്തുണയും നൽകുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
അപമാനിക്കപ്പെടുന്ന സ്ത്രീത്വം ക്ഷമ കെടുബോൾ പ്രതികരിക്കും, അങ്ങനെ ഒരു പ്രതികരണം തന്നെ ആണ് ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കയ്യേറ്റവും മർദ്ദനവും എല്ലാം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും എന്നാൽ പോലീസ് നടപടിയിൽ ഇരട്ട നീതി ഉണ്ടാകരുതെന്നും. എംസി ജോസഫൈൻ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ സൈബർ നിയമത്തിന്റെ പരിമിതികളെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് കത്ത് നൽകും. കഴിഞ്ഞ ദിവസമാണ് യൂട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ചേർന്ന് കരിഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാഗ്യലക്ഷ്മിയുടേത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതികരണം'; ശക്തമായ പിന്തുണയുമായി വനിതാ കമ്മീഷൻ
Next Article
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement