'അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്ന് സർക്കാരിന് തീരുമാനിക്കാം': ഹൈക്കോടതി

Last Updated:

പുല്‍മേടുകള്‍ നശിപ്പിച്ച് യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ച സര്‍ക്കാരുകളും ഇന്നത്തെ പ്രതിസന്ധിയ്ക്ക് കാരണമാണെന്ന് ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു

കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വിദഗ്ധ സമിതി നിശ്ചയിച്ച പറമ്പിക്കുളത്ത് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ആനയെ എവിടെ വിടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. ഇതിന് സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കി. ഇതുമായി ബന്ധപ്പെട്ട് നെന്മാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അരിക്കൊമ്പൻ വിഷയം 19 ന് പരിഗണിക്കും. കോടതി സാഹചര്യങ്ങൾ ബോധ്യപ്പെട്ടെന്നും പ്രതിഷേധങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും നെന്മാറ എംഎൽഎ കെ ബാബു പ്രതികരിച്ചു.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാമെന്ന് നിർദേശിച്ചത് കോടതിയല്ല, വിദഗ്ദ സമിതിയാണ്. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ കൊണ്ടുപോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനകളെ പിടികൂടി കൂട്ടിലടയ്ക്കുന്നതല്ല പ്രശ്‌നത്തിന് പരിഹാരം. അതിനാൽ അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല. ഉചിതമായ മറ്റിടമുണ്ടെങ്കില്‍ അവിടേക്ക് മാറ്റാം. അതെവിടെയെന്ന് സർക്കാരിന് നിർദേശിക്കാം. ഒരാഴ്ചക്കുളളിൽ തീരുമാനം അറിയിക്കണം. ഒരു അരിക്കൊമ്പൻ മാത്രമല്ല നിരവധി ആനകൾ ഉണ്ട്. ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി വിമർശിച്ചു.
advertisement
അതേസമയം, ഹൈക്കോടതി തീരുമാനം പറമ്പിക്കുളത്തുകാർക്ക് ആശ്വാസമാണെന്നും സർക്കാർ മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നെന്മാറ എംഎൽഎ കെ ബാബു പ്രതികരിച്ചു.
പുല്‍മേടുകള്‍ നശിപ്പിച്ച് യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ച സര്‍ക്കാരുകളും ഇന്നത്തെ പ്രതിസന്ധിയ്ക്ക് കാരണമാണെന്ന് ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. സഹജീവികള്‍ക്കുവേണ്ടി ഒരു ആനയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ പോലും സമ്മതിയ്ക്കാത്ത വിധം സമൂഹം സ്വര്‍ത്ഥരായി മാറിയെന്നും കോടതി വിമര്‍ശിച്ചു.
advertisement
അരിക്കൊമ്പൻ പ്രശ്നത്തിൽ നിലവിലെ സാഹചര്യം ഇന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി ചർച്ച ചെയ്തു. നിയമപരമായ തുടർനീക്കങ്ങളിൽ എല്ലാ സാധ്യതയും പരിശോധിക്കാൻ വനംമന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Law/
'അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്ന് സർക്കാരിന് തീരുമാനിക്കാം': ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement