സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു

Last Updated:

രോഗ ബാധിതരായ പുരുഷൻമാർക്ക് ചെറിയ അളവിൽ സ്ത്രീ ലൈംഗിക ഹോർമോണുകൾ നൽകിയാണ് പരീക്ഷണം.

ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ ബാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. മറ്റാരുമല്ല, ചൈന, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ സ്ത്രീകൾ രോഗബാധിതരാകാത്തതാണ് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. വൈറസ് ബാധിതരാകുന്ന സ്ത്രീകൾ വേഗത്തിൽ രോഗമുക്തരാകുന്നതായും സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണോ കൊറോണയെ പ്രതിരോധിക്കുന്നതെന്ന സംശയമാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉന്നയിക്കുന്നത്.
advertisement
കഴിഞ്ഞ ആഴ്ച, ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഡോക്ടർമാർ കോവിഡ് -19 രോഗികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈസ്ട്രജൻ ചികിത്സിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ലോസ് ഏഞ്ചൽസിലെ ഡോക്ടർമാരും സ്ത്രീ ഹോർമോണായ പ്രോജസ്റ്ററോൺ ഉപയോഗിച്ചുള്ള പരീക്ഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
“തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ഇതിൽ പുരുഷന്മാരുടെ ആരോഗ്യനില വളരെ മോശമാണ്,” ലോസ് ഏഞ്ചൽസിലെ സിഡാർസ്-സിനായിയിലെ ഡോക്ടർ സാറാ ഗണ്ഡേഹരി പറഞ്ഞു
advertisement
ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലെ 75% പേരും  പുരുഷന്മാരാണെന്നും അവർ പറഞ്ഞു.
ഗർഭിണികൾ  സാധാരണയായി രോഗപ്രതിരോധശേഷി ഇല്ലാത്തവരും എന്നാൽ ഉയർന്ന അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉള്ളവരാണ്.
“ഗർഭകാലത്ത് സ്ത്രീകളുടെ സംരക്ഷണമാണ് ഹോർമോണുകൾ. അതുതന്നെയാണ് ഇത്തരത്തിൽ ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്."  ഗന്ധേഹാരി പറഞ്ഞു.
അതേസമയം പ്രതിരോധശേഷിയിലെ ലൈംഗിക വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ ഹോർമോണ്‍ പരീക്ഷണം പരാജയപ്പെടുമെന്ന മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement