രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക

Last Updated:

രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്.

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാൻ നിരവധി പേരാണ് സഹായത്തിന് സന്നദ്ധരായി എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സ്വയരക്ഷകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകുന്ന ഈ അറിയിപ്പ് ശ്രദ്ധിക്കുക.
ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്.
*പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.
* ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറേണ്ടതാണ്.
* വീടിൻറെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയിൽ ഉള്ളതിനാൽ ശരീരത്തിൽ മുറിവേൽക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
advertisement
*വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളിലും കമ്പികളിലും വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവയെ മാറ്റുവാൻ ശ്രമിക്കാവു.
*വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ അവയുടെ ആഴം അ റിയാതെ ഇറങ്ങരുത്.
*ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്ഥലത്തെ സന്നദ്ധ പ്രവർത്തകരും ഡോക്‌സിസൈക്ലിൻ ഗുളിക കഴിച്ചുവെന്നു ഉറപ്പുവരുത്തുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement