advertisement

ജനിതക വൈകല്യമുള്ള 23കാരിയ്ക്ക് യോനി പുനർനിർമിച്ചു; ബെം​ഗളൂരുവിൽ അപൂർവ ശസ്ത്രക്രിയ

Last Updated:

ആറു വയസു മുതൽ അപൂർവ ജനിതക രോഗവുമായി ജീവിച്ചിരുന്ന യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്

ബെംഗളൂരു:  23 വയസുകാരിയ്ക്ക് അപൂർവമായ യോനീ ശസ്ത്രക്രിയ നടത്തി ബം​ഗളൂരുവിലെ ഡോക്ടർമാർ. ആറു വയസു മുതൽ അപൂർവ ജനിതക രോഗവുമായി ജീവിച്ചിരുന്ന യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈ പെൺകുട്ടിയുടെ ലിംഗം ഏതാണെന്ന് കൃത്യമായി നിർണയിക്കാൻ സാധിച്ചിരുന്നില്ല. അണ്ഡാശയവും വൃഷണവും യുവതിയിൽ കാണപ്പെട്ടിരുന്നെങ്കിലും അത് കൃത്യമായി വികാസം പ്രാപിച്ചിരുന്നില്ല. യോനിയും ഇല്ലായിരുന്നു. ഒടുവിൽ 23ാം വയസിൽ യുവതിയെ യോനി പുനർനിർമിക്കുന്ന ശസ്ത്രക്രിയക്ക് വിധേയയാകുകയായിരുന്നു.
യുവതിയുടെ ശരീരത്തിലെ ജനനഗ്രന്ഥി (Gonad) ചെറുപ്പത്തിലേ നീക്കം ചെയ്തിരുന്നു. ഒരു പെൺകുട്ടിയായാണ് മാതാപിതാക്കൾ യുവതിയെ വളർത്തിയത്. പ്രായപൂർത്തിയായതിനു ശേഷം ഏതു ലിം​ഗം സ്വീകരിക്കണം എന്ന് യുവതിക്ക് സ്വയം തീരുമാനിക്കുന്നതിനു വേണ്ടിയാണ് ശസ്ത്രക്രിയ നേരത്തേ നടത്താതിരുന്നത്.
ഒടുവിൽ 23-ാം വയസിൽ, വിവാഹം കഴിക്കണം എന്ന ആ​ഗ്രഹം തോന്നിത്തുടങ്ങിയപ്പോൾ ഒരു സ്ത്രീ ആയിത്തന്നെ ജീവിക്കാമെന്ന് യുവതി തീരുമാനിക്കുകയായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുവതിയിൽ കൂടുതലായി ഉണ്ടായിരുന്ന ഹോർമോൺ ടെസ്റ്റോസ്റ്റിറോൺ ആയിരുന്നതിനാൽ ജനിതകപരമായി പുരുഷനായിരുന്നു. പക്ഷേ, ശരീരം പുരുഷ ഹോർമോണുകളോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, യോനി സാവധാനം വികാസം പ്രാപിക്കാനും ആരംഭിച്ചു.
advertisement
2022 നവംബറിലാണ് യുവതി സങ്കീർണമായ ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. റോബോട്ടിക് ലാപറോസ്കോപിക് വജൈനൽ റികൺസ്ട്രക്ഷൻ (robotic laparoscopic vaginal reconstruction) എന്ന ശസ്ത്രക്രിയയാണ് യുവതിയിൽ നടത്തിയത്. നാലര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വളരെ ലളിതമായിരുന്നു എന്നും ചുരുങ്ങിയ സമയം കൊണ്ട് യുവതി സുഖം പ്രാപിച്ചെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഡോക്ടർമാർ യുവതിയെ നിരീക്ഷിച്ചു വരികയാണ്. യുവതിക്ക് പെനിട്രേറ്റീവ് സെക്‌സിൽ ഏർപ്പെടാമെന്നും എന്നാൽ ജനനഗ്രന്ഥി ഇല്ലാത്തതിനാൽ ഗർഭം ധരിക്കാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ വിജയമാണെങ്കിലും ആജീവനാന്തം യുവതി ഹോർമോൺ റിപ്ലേസ്മെന്റ് തെറാപ്പിക്കും വിധേയയാകേണ്ടതുണ്ട്.
advertisement
ടെസ്റ്റിക്കുലാർ ഫെമിനൈസേഷൻ സിൻഡ്രോം (Testicular Feminization Syndrome) എന്ന അപൂർവ രോ​ഗമാണ് യുവതിയെ ബാധിച്ചിരുന്നത്. ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം (Androgen Insensitivity Syndrome (AIS)) എന്ന പേരിലും ഇത് അറിയപ്പെടുന്നു. അപൂർവമായ ഒരു ജനിതക വൈകല്യമാണ് ഇത്. 10,000 പേരിൽ ഏകദേശം ഒരാൾക്കു മാത്രമേ ഈ അവസ്ഥ ഉണ്ടാകാറുള്ളൂ എന്ന് യുവതിയെ ചികിത്സിച്ച ബം​ഗളൂരു ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നു.
advertisement
സാധാരണ XY ക്രോമസോമുകൾ ഉള്ള വ്യക്തികളിലാണ് ഈ ജനിതക വൈകല്യം ഉണ്ടാകുന്നത് എന്നും ഫോർട്ടീസ് ഹോസ്പിറ്റലിലെ ഡോ. കേശവമൂർത്തി പറഞ്ഞു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോഴാണ് സാധാരണയായി ഈ രോ​ഗം നിർണയിക്കാറുള്ളത് എന്നും ഇവരിൽ ആർത്തവം ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രോ​ഗം ഉള്ള പല പെൺകുട്ടികൾക്കും ഗുഹ്യഭാഗത്തോ കക്ഷത്തിലോ രോമവളർച്ച ഉണ്ടാകാറില്ല. ഇവർക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാകില്ലെന്നും ഇവർ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയരാകണമെന്നും ഡോ.കേശവമൂർത്തി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ജനിതക വൈകല്യമുള്ള 23കാരിയ്ക്ക് യോനി പുനർനിർമിച്ചു; ബെം​ഗളൂരുവിൽ അപൂർവ ശസ്ത്രക്രിയ
Next Article
advertisement
'ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം' സാദിഖലി ശിഹാബ് തങ്ങൾ
'ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം' സാദിഖലി ശിഹാബ് തങ്ങൾ
  • ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണത്തിൽനിന്ന് പിന്മാറിയ നടപടി ആശ്വാസകരമാണെന്ന് അഭിപ്രായം

  • യു.എസ്-ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഇടപെടൽ അടിയന്തരമായി ആവശ്യമാണ്

  • പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് യുദ്ധം വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചിരിക്കുന്നു

View All
advertisement