Gold Rate : സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല

Last Updated:

കഴിഞ്ഞ ദിവസമാണ് 120 രൂപ വർധിച്ച് സ്വർണവില 61,960 ലേക്ക് എത്തിയത്

News18
News18
തിരുവനന്തപുരം: കേരള ചരിത്രത്തിലെ തന്നെ സർവകാല റെക്കോർഡിൽ സ്വർണവില. വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 61,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7745 രൂപയാണ്. കഴിഞ്ഞ ദിവസമാണ് 120 രൂപ വർധിച്ച് സ്വർണവില 61,960 ലേക്ക് എത്തിയത്. ചാരത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് ഇതാദ്യമായി 2,800 ഡോളര്‍ പിന്നിട്ടു. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് സ്വര്‍ണം നേട്ടമാക്കിയത്. ജനുവരി 29ന് ചേര്‍ന്ന് ഫെഡ് യോഗം നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായി എംസിഎക്‌സിലെ തത്സമയ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate : സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement